ന്യൂ ഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ ഉത്തരവിൽ ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സൂര്യന് കീഴില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്ടോയെന്ന് കോടതി ചോദിച്ചു. ഹൈകോടതിക്കു സമാനമായ അധികാരം ട്രൈബ്യൂണലിനുണ്ടെന്ന് കരുതാനാകില്ല. സഹജമായ അധികാരം ഹരിത ട്രൈബ്യൂണലിനില്ളെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേരള സര്‍ക്കാരും തുറമുഖ അതോറിറ്റിയും നല്‍കിയ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചിന്‍െറ വിമര്‍ശം. പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.