തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷം സിലബസ് വെട്ടിചുരുക്കില്ല. കരിക്കുലം കമ്മിറ്റിയുടേതാണ് തീരുമാനം. സ്കൂൾ തുറക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻെറ നിർദേശങ്ങൾ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവുവെന്നും യോഗം വിലയിരുത്തി. സ്കൂളുകൾ എപ്പോൾ തുറക്കാൻ കഴിയുമെന്നതിൽ ഇപ്പോഴും വ്യക്തതയായിട്ടില്ലെന്നും കരിക്കുലം കമ്മിറ്റി അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ മാറ്റങ്ങൾ വേണോയെന്നത് എസ്.സി.ഇ.ആർ.ടി ഡയറക്റുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി പരിശോധിക്കും. കോവിഡിൻെറ പശ്ചാത്തലത്തിൽ തുടർ പഠനം എങ്ങനെ വേണമെന്ന കാര്യത്തിൽ വിദഗ്ധ സമിതിയിൽ ചർച്ചയുണ്ടാവും.