ലോക നേതാക്കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് മോര്‍ണിങ് കണ്‍സള്‍ട്ടിന്റെ സര്‍വേ ഫലം. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമാണ് മോര്‍ണിങ് കണ്‍സള്‍ട്ട്. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് മോര്‍ണിങ് കണ്‍സള്‍ട്ട് സര്‍വ്വേ നടത്തിയത്. പതിമൂന്ന് രാജ്യങ്ങളിലെ നേതാക്കന്മാരെയാണ് സര്‍വ്വേയ്ക്കായി തിരഞ്ഞെടുത്തത്.

ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ നേതാക്കന്മാരെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് മോദിക്കാണ് ഏറ്റവും കൂടുതല്‍ ജനപ്രീതിയെന്ന് വ്യക്തമായത്. 55 ആണ് നരേന്ദ്രമോദിയുടെ റേറ്റിംഗ്. 29, 27 എന്നിങ്ങനെയാണ് മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് ലോപസ് ഒബ്രാഡര്‍, ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസ്സന്‍ എന്നിവരുടെ ജനപ്രീതി. സര്‍വ്വേയില്‍  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നെഗറ്റീവ് മാര്‍ക്കാണ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒന്‍പതാം സ്ഥാനത്താണ്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here