ഉംറ തീർഥാടകരുമായി മക്കയിൽ നിന്നു മദീനയിലേയ്ക്ക് പുറപ്പെട്ട ബസ് മറിഞ്ഞ് 19 പേർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു. മരിച്ചവരെല്ലാം ഇൗജിപ്ത് സ്വദേശികളാണ്. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സൗദി ഗതാഗത വകുപ്പ് തലവൻ നവ്വാഫ് മുഹമ്മദ് പറഞ്ഞു. മൃതദേഹങ്ങൾ മദീനയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മദീനയിൽനിന്നു 135 കിലോമീറ്റർ അകലെയായിരുന്നു അപകടം.