താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ. ഒരു കാരണവശാലും താന്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നില്ലെന്ന് തറപ്പിച്ചു പറഞ്ഞ ജെയര്‍ ബോള്‍സോനാരോ സ്വീകരിക്കാതിരിക്കുക എന്നത് തന്റെ അവകാശമാണെന്നും കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച ഒന്നിലധികം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സംപ്രേഷണം ചെയ്ത തത്സമയ പരിപാടിയിലൂടെയാണ് ബ്രസീല്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കടുത്ത അനുഭാവിയായ ബോള്‍സോനാരോ, കൊറോണ വ്യാപനത്തിന്റെ ഗുരുതരാവസ്ഥയെ വില കുറച്ച് കാണുന്നയാളാണെങ്കിലും അടുത്തിടെ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. നമ്മള്‍ എല്ലാവരും ഒരു ദിവസം മരിക്കും. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടുന്നതിന്‍ കാര്യമില്ലെന്നും അതിനാല്‍ ഈ സമയത്തെ നേരിടുകയാണ് വേണ്ടതെന്നും ബോള്‍സനാരോ വ്യക്തമാക്കിയിരുന്നു.

കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കുധരിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയേയും ബോള്‍സനാരോ ചോദ്യം ചെയ്തിരുന്നു. അതേസമയം അമേരിക്ക് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത് ബ്രസീലിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here