ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ കിരീടമോഹം പുലര്‍ത്തിയിരുന്ന ആഴ്സനലിനും മാഞ്ചസ്റ്റർ സിറ്റിക്കും കനത്ത തിരിച്ചടി. ആഴ്സനലിനെ സ്വാൻസി സിറ്റിഒന്നിനെതിരെ രണ്ട് ഗോളുകൾക്കും മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കും തോല്‍പ്പിച്ചു. സ്പാനിഷ് ലീഗില്‍ ലെവാന്തെയെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു.
ആന്‍ഫീൽഡിൽ പെല്ലഗ്രീനിയുടെ കിരീട മോഹങ്ങളെ തല്ലിക്കെടുത്തുകയായിരുന്നു ലിവർപൂൾ. 34ാം മിനിട്ടിൽ ആദം ലല്ലാനയിലൂടെ ആദ്യ പ്രഹരം. ഇടവേളയ്ക്ക് പിരിയും മുമ്പ് ജയിംസ് മിൽനർ ലീഡ് രണ്ടാക്കി. 57ആം മിനിട്ടിൽ ഫെർമീനോ സിറ്റിക്ക് മേൽ അവസാന ആണിയും തറച്ചു.
ക്യാംബെല്ലിന്റെ ഗോളിൽ സ്വാൻസിക്കെതിരെ ആഘോഷത്തോടെ തുടക്കമിട്ട ആഴ്സനലിന് പക്ഷെ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സമനില പിണഞ്ഞു, രണ്ടാം പകുതിയിൽ തോൽവിയും. വാറ്റ്ഫോർഡിനെ യുവാൻ മാറ്റയുടെ ഗോളിൽ മറികടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
സ്പാനിഷ് ലീഗിൽ ക്രസിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ ലെവാന്തെക്കെതിരെ തുടങ്ങിയ റയൽ മാഡ്രിഡ് ഒറു ഗോൾ വഴങ്ങിയെങ്കിലും മൂന്നെണ്ണം സ്വന്തം പേരില്‍ ചേർത്തു.