കഠ്മണ്ഡു∙ 10 വയസുകാരനെ കുരുതികൊടുത്തുവെന്ന സംശയത്തെ തുടർന്ന് അഞ്ചുപേരെ നേപ്പാളിൽ അറസ്റ്റ് ചെയ്തു. വടക്കു-പടിഞ്ഞാറൻ നേപ്പാളിലെ കുഡിയ ഗ്രാമത്തിൽനിന്നുള്ള ജീവൻ കോഹർ എന്ന കുട്ടിയാണ് അന്ധവിശ്വാസത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്. അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മൂന്നു ദിവസമായി ജീവനെ കാണാനില്ലായിരുന്നുവെന്ന് പൊലീസ് വക്താവ് നാൽ പ്രസാദ് ഉപാധ്യായ അറിയിച്ചു. പിന്നീട് ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള നവാൽപരാശി ജില്ലയിലെ ഒരു ഗ്രാമത്തിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തറുത്ത നിലയിലായിരുന്നു.
കുട്ടിയെ ദുരാത്മാവ് ബാധിച്ചുവെന്ന സംശയത്തെ തുടർന്ന് ബലി നൽകുകയായിരുന്നത്രെ. ബിസ്കറ്റും പണവും നൽകാമെന്ന വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോയ കുട്ടിയെ കർമങ്ങൾ നടത്തിയ ശേഷം കുരുതി കൊടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.