
ടെഹ്റാൻ: ഇസ്രയേലുമായി തീവ്രമായ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഇറാൻ സര്‍ക്കാര്‍ രാജ്യത്തിൻ്റെ പാരമ്പര്യ ഇന്റർനെറ്റ് ശൃംഖലകളെ നിയന്ത്രിച്ചു. ഇതോടെ പൊതുജനങ്ങൾക്കിടയിൽ ആശയവിനിമയം തടസ്സപ്പെട്ടു. ആളുകൾക്ക് അറിവും വാർത്തകളും പുറത്തേക്കെത്തിക്കുക പോലും അസാധ്യമായി.
എന്നാൽ ഈ കനത്ത നിയന്ത്രണങ്ങൾക്കിടയിലാണ് ഇറാനിലെ ജനങ്ങൾക്ക് ആശ്വാസമായി എത്തിയത് സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റർനെറ്റ് സേവനം. സ്റ്റാർലിങ്ക് സ്ഥാപകസിഇഒയും ലോകപ്രശസ്ത വ്യവസായിയുമായ ഇലോൺ മസ്കാണ് ഈ സേവനം ലഭ്യമാക്കിയതായി ഔദ്യോഗികമായി അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുന്‍ ട്വിറ്റർ) വഴി “The beams are on” എന്ന സന്ദേശം പങ്കുവച്ച് ഇറാനിൽ സ്റ്റാർലിങ്ക് സിഗ്നൽ ലഭ്യമാണെന്ന് മസ്ക് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഇറാനിലെ ആണവകേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കുമേൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് രാജ്യത്ത് ഇന്റർനെറ്റ് നിയന്ത്രണം കർശനമാക്കിയത്. അതേസമയം, സ്റ്റാർലിങ്ക് വഴി ലഭിച്ച ഇന്റർനെറ്റ് സംവിധാനം, ലോകവുമായി ബന്ധപ്പെടാൻ ഇറാൻ ജനതക്ക് പുതുവാതിലുകളാണ് തുറന്നത്.
ഇന്റർനെറ്റ് അടച്ചാൽ വിശപ്പ് അടക്കാമെന്ന് കരുതിയ ഭരണകൂടത്തിന് നേരെ ആകാശത്തിലൂടെ മറുപടി പറഞ്ഞുവെന്നതായാണ് നിരവധി അന്താരാഷ്ട്ര വിശകലനങ്ങളും. സാങ്കേതികവിദ്യയുടെ ശക്തിയും വ്യക്തികളുടെ ആശയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവുമാണ് ഈ സംഭവത്തിലൂടെ വീണ്ടും തെളിയുന്നത്.
ജനങ്ങൾക്ക് നിശബ്ദത നൽകാൻ ശ്രമിച്ചപ്പോൾ, ആകാശം വഴി വീണ്ടും വാക്കുകൾ പറന്നു.