മൊബൈൽ ഫോൺ വിളികൾ ഇടയ്ക്കുവച്ചു മുറിഞ്ഞാൽ ടെലികോം കമ്പനികൾ ഉപഭോക്താവിനു നഷ്ടപരിഹാരം നൽകണമെന്ന ഡൽഹി ഹൈക്കോടതി വിധിക്കു സ്റ്റേ അനുവദിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് വീണ്ടും ഈ മാസം പത്തിനു പരിഗണിക്കും. േകന്ദ്രസർക്കാർ, ടെലികോം റഗുലേറ്ററി അതോറിറ്റി, ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവയ്ക്കു നോട്ടിസ് നൽകിയിട്ടുണ്ട്.