ന്യൂയോർക്ക്: ട്രഷറി പൂട്ടിയില്ല വൈദ്യുതി മുടങ്ങിയില്ല, പവർകട്ട് ഇല്ല, വോൾട്ടേജ് ക്ഷാമമില്ല ;
പെൻഷൻ കുടിശ്ശികയാക്കിയില്ല, ആയിരം കൂട്ടിക്കൊടുത്തു, യു ഡി എഫ് 36 ലക്ഷത്തിനു കൊടുത്ത സ്ഥാനത്ത് ഇപ്പോൾ 61 ലക്ഷം പേർ, 80 കഴിഞ്ഞവർക്ക് 2600. വീട്ടിൽ എത്തിച്ചുനൽകി, എല്ലാ മാസവും മുറതെറ്റിക്കാതെ.
റേഷൻകടകളെ ആളുകൾ മറന്നില്ല, ആൾതിരക്കുള്ള ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാപനമാക്കി, പൊതുവിതരണം ശക്തിപ്പെടുത്തി, 14 ഇനങ്ങൾക്ക് ഇതുവരെ വിലകൂട്ടിയിട്ടില്ല, സാധനങ്ങൾക്ക് ക്ഷാമമില്ല,
കുടിവെള്ളം കിട്ടാക്കനിയായിടത്തെല്ലാം വെള്ളമെത്തിച്ചു, വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നടന്നത് 5 വർഷം മുമ്പ് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങൾ, അത്ഭുതങ്ങൾ എന്നുതന്നെ പറയാം.
അടക്കം നൽകും. അവർ പോകുന്നത് പഴയ അവിഞ്ഞ സ്‌കൂളിലേക്കല്ല. ഓൺലൈൻ വിദ്യാഭ്യാസം നൽകി. കൃത്യമായി പരീക്ഷ നടത്തി. എല്ലാം ഭദ്രം. വ്യവസായവും സ്പോർട്സും വളർച്ചയിലെത്തി. വ്യവസായങ്ങൾ ലാഭത്തിലായി. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്ന നടപടികളെല്ലാം ചെയ്തു. യു ഡി എഫ് നേക്കാൾ ആയിരക്കണക്കാളുകൾക്ക് പി എസ് സി വഴി തൊഴിൽ നൽകി. പോലീസിലും ആരോഗ്യമേഖലയിലും യു ഡി എഫ് നേക്കാൾ മൂന്നിരട്ടിയിൽ കൂടുതലാണ് നിയമനം നൽകിയത്. മുമ്പ് പി എസ് സി നിയമനം ഇല്ലാതിരുന്ന മേഖലകൾ പി എസ് സി ക്ക് വിട്ടു. 40,000 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
ഗ്രൗണ്ടിലിറങ്ങി ജനങ്ങളുമായി സംവദിക്കുന്നവർക്കറിയാം നാട്ടിൽ നടക്കുന്ന യാഥാർഥ്യം.പിണറായി വിജയൻ എന്ന പേര് കേട്ടാലോ കമ്യൂണിസ്റ്റ് പാർട്ടി എന്ന് എഴുതി കണ്ടാലോ കലി തുള്ളിയിരുന്ന അഞ്ചിൽ ഒരാളെങ്കിലും ഇന്നാ പാർട്ടിയുടെ വാക്കായി മാറി ആ പാർട്ടി ലീഡറുടെ ഫാനായിമാറിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വർഷക്കാലം ആധുനിക കേരള ചരിത്രത്തിലെ തന്നെ സുപ്രധാന സ്ഥാനം വഹിച്ച ഒരു കാലയളവാണ്.സമഗ്രം എന്ന പദത്തെ മനുഷ്യ പക്ഷ വികസന കാഴ്ചപ്പാടോടു കൂടി ഒരു സോഷ്യലിസ്റ്റ് അർത്ഥത്തിൽ പരിവർത്തനപ്പെടുത്തിയ അഞ്ചു വർഷങ്ങൾ.ആ സാമൂഹ്യ മാറ്റത്തിന് വിധേയപ്പെടാത്ത ഒരൊറ്റ മനുഷ്യൻ പോലും കേരളത്തിൽ കാണില്ല.
രണ്ട് പ്രളയവും,നിപ്പയും,ഓഖിയും, ഇപ്പോൾ കോവിഡും ഓർമ്മയുള്ള മനുഷ്യർ മാത്രം മതി എത്ര തന്നെ രാഷ്ട്രീയ വിയോജിപ്പ് വച്ചു പുലർത്തുന്നവരും ഈ മനുഷ്യന്റെ പുറകിൽ അണി നിരക്കാൻ.നേതാവ് എന്ന് വാക്കിന് അതിന്റെ എല്ലാ ഗരിമയേയും കൂടി ജനഹൃദയങ്ങളിൽ എത്തിച്ച ഒരു ഭരണാധികാരിക്കൊപ്പം വരുന്ന അഞ്ചു വർഷവും അതിന് ശേഷവും തങ്ങളുടെ അന്തസ്സും അഭിമാനവും പണയം വെക്കാത്ത മനുഷ്യർ ഉറച്ചു നിൽക്കും.
മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഇന്നലെ പറഞ്ഞ പോലെ കടലിൽ ചാടുന്നവരും,കൂണ് ബിരിയാണി വെക്കുന്നവരും അവരുടെ ഷോ നടത്തി തിരിച്ചു പോകട്ടെ.അവരോട് നന്ദി പറഞ്ഞു സന്തോഷത്തോടെ പറഞ്ഞയക്കാം.നമുക്കിനിയുമനേകം ദൂരം ഈ വികസന രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ട് പോകുവാനുണ്ട്.