മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപതകള്‍ സ്ഥാപിച്ച് സീറോ-മലബാര്‍ സഭയെ ലോകവ്യാപകമാക്കാന്‍ തത്രപ്പെട്ടുകൊണ്ടിരിക്കുകയ
അല്പം മികച്ച ജോലിക്കും കൂലിക്കുംവേണ്ടി നാടുവിട്ട കേരളത്തിലെ കത്തോലിക്കരുടെ പിറകെ,അവരുടെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച്, മിഷനറി പ്രവര്‍ത്തനത്തിന്റെയും അജപാലനത്തിന്റെയും സാംസ്കാരികാനുരൂപണത്തിന്റെ
സീറോമലബാര്‍ സഭയുടെ തനതു പൈതൃക(patrimony)ത്തിലും സാംസ്‌കാര(culture)ത്തിലും ആദ്ധ്യാത്മികത(spirituality
ഈ പറഞ്ഞവയില്‍, തനതു പൈതൃകവും (patrimony) സ്വന്തം സംസ്‌കാരവും(culture) മാത്രമേ സീറോ-മലബാര്‍ സഭാസമൂഹത്തെ ആകര്‍ഷിക്കുന്നതായുള്ളൂ എന്നതാണു സത്യം. മറ്റൊന്നും വസ്തുതകളല്ല എന്നതും സത്യംതന്നെ. അതായത്,വിദേശത്തുള്ള സീറോ-മലബാര്‍ രൂപതകളൊന്നും അവ ആയിരിക്കുന്ന ഇടങ്ങളിലുള്ള മറ്റു ജനവിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു മിഷനറി പ്രവര്‍ത്തനവും നടത്തുന്നില്ല. അപ്പോള്‍ ആ അവകാശവാദം തീര്‍ന്നു.
ആദ്ധ്യാത്മികതയും ദൈവശാസ്ത്രവും സന്മാര്‍ഗവും ഒക്കെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ ആധികാരികരേഖയായ’കത്തോലിക്കാ
അപ്പോള്‍പ്പിന്നെ അവിടെയും, ഇപ്പോള്‍ നിലവിലുള്ള സീറോമലബാര്‍ സഭയ്ക്ക് പ്രത്യേക വ്യതിരിക്തതയൊന്നും ചൂണ്ടിക്കാട്ടാനില്ല. പിന്നെയുള്ളത് ആരാധാനക്രമമാണ്. ശരിയാണ്,ഈ സഭയെ ബലാല്‍ക്കാരംചെയ്തു കല്‍ദായസഭയാക്കിയതിനുശേഷം, ഇക്കാര്യത്തില്‍ ഇപ്പോള്‍ ചില വ്യതിരിക്തതകളുണ്ട്. മുന്‍തിരിഞ്ഞും പിന്‍തിരിഞ്ഞും,വിരിയിട്ടും
അതെ, ലോകത്തേറ്റവും ആദ്ധ്യാത്മികപുഷ്ടി നിറഞ്ഞ ഭാരതസാംസ്‌കാരികഭൂമികയില്‍ വിരിഞ്ഞ നസ്രാണിസഭയുടെ തനതു പൈതൃകമാണ്, സീറോമലബാര്‍ സഭാസമൂഹത്തെ സംബന്ധിച്ച് ഏറ്റം അമൂല്യമായിട്ടുള്ളത്. ഈ പൈതൃകബോധം നാം കൃത്രിമമായി ചിന്തിച്ചുണ്ടാക്കുന്നതല്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഈ സഭാഗാത്രത്തിന്റെ ഓരോ കോശത്തിലും ഈ പൈതൃകത്തിന്റെ പാരമ്പര്യഘടകങ്ങള്‍(genes)ന
ഈ സഭ കാത്തുസൂക്ഷിച്ചുപോന്ന ഈ നസ്രാണി പൈതൃകബോധത്തിന്റെ കടയ്ക്കല്‍ അവസാനം കത്തിവച്ചത്, ഇപ്പോള്‍ ഈ സഭയുടെ തനതുപൈതൃകത്തിലും സംസ്‌കാരത്തിലും അജപാലനം നടത്താന്‍ അവകാശമുന്നയിച്ച് റീത്തിന്റെ ആഗോളവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന സീറോമലബാര്‍ മെത്രാന്‍ സംഘമായിരുന്നു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അതിനവര്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളെ ആധാരമാക്കി എന്നതാണ് ഏറെ അപലപനീയമായ കാര്യം. മറ്റു ക്രൈസ്തവപാരമ്പര്യങ്ങളെയൊന്
”പൗരസ്ത്യദേശത്തുള്ള സഭകള്‍ക്കും, പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമമനുസ്സരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ഉറപ്പുനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്കു ഗുണകരവുമാണ്. തങ്ങളുടെ ശരിയായ തനത് ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നും, അങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തെ സഭകളുടെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കണം; അവയുടെതന്നെ ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍മാത്രമേ അവയില്‍ വരുത്താന്‍ പാടുള്ളൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെപ്പറ്റിയുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നും കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചുപോയിട്ടുണ്ടെങ്
സീറോമലബാര്‍ സഭയെ സംബന്ധിച്ച് ഇതിനര്‍ത്ഥം, ഈ ഭാരതസഭയുടെ തനതുപൈതൃകവും പാരമ്പര്യവും കണ്ടെത്തി അതു പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ഈ സഭയ്ക്ക് തനതു ആരാധനാരീതികള്‍ മുമ്പുണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ പോര്‍ട്ടുഗീസ് ചരിത്രകാരന്മാര്‍തന്നെ നല്‍കിയിട്ടുണ്ട്. അതു കണ്ടെത്തി ബിബ്ലിക്കലായി വികസിപ്പിച്ചെടുക്കുകയേ വേണ്ടിയിരുന്നുള്ളൂ. നമ്മുടെ സഭാഭരണക്രമം എങ്ങനെയായിരുന്നുവെന്നതിനെക
പ്രസിദ്ധ സഭാചരിത്രകാരനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ അതു സംബന്ധിച്ച് എഴുതിയിരിക്കുന്നതു കാണുക:
”കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവക വൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാനുള്ള അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്തവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു” (ഭാരതസഭാചരിത്രം, രണ്ടാംപതിപ്പ്: പേജ് 198).
‘സമുദായത്തിന്റെ ഭൗതികഭരണകാര്യങ്ങളില്‍ മെത്രാന്മാര്‍ ഉള്‍പ്പെട്ടിരുന്നില്ല’ എന്നും ‘അത്തരം സാമൂഹിക-ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ജാതിക്കു കര്‍ത്തവ്യനും പള്ളിയോഗവുമായിരുന്നു’ എന്നും ‘Authority in the Catholic Community in Kerala’ എന്ന ചരിത്രഗ്രന്ഥത്തില്‍ (പേജ് 86) റവ.ഡോ. ജോസ് കുറിയേടത്തും എഴുതിയിട്ടുണ്ട്. സഭാചരിത്രകാരന്മാരെല്ലാവരും
ബൈബിള്‍പരാമര്‍ശിതമായ ആദിമസഭയോടൊപ്പംതന്നെ രൂപംകൊണ്ടതെന്നു പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ഭാരതത്തിലെ ഈ അപ്പോസ്തലിക സഭാസമൂഹത്തിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍പ്രഖ്യാപനം വളരെ വലിയ പ്രതീക്ഷയാണു നല്‍കിയത്. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വം അംഗീകരിക്കപ്പെടുമെന്നും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വസമ്പ്രദായ
എന്നാല്‍,ഭാരതനസ്രാണിപാരമ്പ
”നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക ‘മാര്‍ത്തോമ്മായുടെ നിയമം’ (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ജീവിക്കുന്ന ഒരു ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം…… മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്” (Acts of the Synod of Bishops of the Syro-Malabar Church, Page; 71, 72 തര്‍ജമ സ്വന്തം) എന്നെല്ലാം റോമില്‍ പ്രസംഗിച്ച ആര്‍ച്ചു ബിഷപ്പ് മാര്‍ പൗവ്വത്തില്‍തന്നെ, ആ ജീവിക്കുന്ന ദൈവശാസ്ത്രത്തെ ചലനരഹിതമാക്കാന്‍ കച്ചകെട്ടിയിറങ്ങി. നമ്മുടെ കത്തനാരന്മാര്‍ ഒരിക്കല്‍പ്പോലും ചൊല്ലിയിട്ടില്ലാത്ത കല്‍ദായകുര്‍ബാനക്രമം ഈ സഭയുടെ ആരാധനാപൈതൃകമാണെന്നു പറഞ്ഞ് കല്‍ദായവാദത്തിനു തുടക്കമിട്ടു.
അവസാനം ഒന്നാം നൂറ്റാണ്ടില്‍ ജന്മംകൊണ്ട ഈ അപ്പോസ്തലികസഭ, നാലാംനൂറ്റാണ്ടില്‍മാത്രം ജന്മംകൊണ്ടതും പതിനാറാം നൂറ്റാണ്ടില്‍മാത്രം കത്തോലിക്കാസഭയുമായി ഐക്യപ്പെട്ടതുമായ കല്‍ദായസഭയുടെ പുത്രീസഭയാണെന്ന്’ആധികാരികമ
മറ്റു റീത്തുകാരെ വെറുപ്പിച്ചും തങ്ങളുടെ ആത്മീയകാര്യങ്ങള്‍ മറ്റു റീത്തുകളില്‍ നിര്‍വ്വഹിച്ചുപോന്നിരുന്ന സീറോമലബാര്‍ സഭാംഗങ്ങളെ പല തരത്തില്‍ കഷ്ടപ്പെടുത്തിയും ലോകാധികാരത്തിനായി കെട്ടഴിച്ചു വിട്ടിരിക്കുന്ന ഈ അശ്വമേധക്കുതിരയെ പിടിച്ചുകെട്ടാന്‍ സമയമായി എന്നു പറയേണ്ടിയിരിക്കുന്നു.
പ്രവാസികത്തോലിക്കരില്‍ ചിന്താശേഷിയുള്ളവരെല്ലാം സീറോമലബാര്‍ രൂപതാസ്ഥാപനത്തെ എതിര്ക്കുകയാണുണ്ടായിട്ടുള
എന്നാല്‍, ആരാധനാഭാഷ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കു വൈകാതെ മാറ്റേണ്ടിവരുമെന്നതാണു സാഹചര്യം. പുതിയ തലമുറയ്ക്ക് മലയാളം കഷ്ടിച്ചു പറയാനറിയാമെന്നല്ലാതെ,എഴുതാ
ക്രൈസ്തവലേബലില്‍,പാശ്ചാത്യ
അമേരിക്കയിലെ സീറോ-മലബാര്‍ മക്കള്‍ ഇന്നു നേരിടുന്ന അതേ പ്രതിസന്ധി ഒട്ടും വൈകാതെതന്നെ കാനഡയിലും ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ആവര്‍ത്തിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കല്യാണിലും ഡല്‍ഹിയിലുംമറ്റുമുള്ള രൂപതകളിലും മലയാളം തഴയപ്പെടുകതന്നെ ചെയ്യും. അങ്ങനെയെങ്കില്‍, മാതൃഭാഷയെ മാനിക്കുകയോ സാംസ്‌കാരികാനുരൂപണം നടത്തുകയോ ചെയ്യാത്ത ‘സീറോമലബാര്‍ അജപാലന’ത്തെ എന്തിന് പ്രവാസി മലയാളികള്‍ അംഗീകരിക്കണം? അവരുടെ കുട്ടികളെ അവര്‍ ജീവിക്കുന്നതും അവര്‍ക്കു കൂടുതല്‍ സഹജവുമായ സാമൂഹികപശ്ചാത്തലത്തില്നിന
പ്രവാസി സീറോമലബാര്‍കാരെ സംബന്ധിച്ച്, ഭാഷയുള്‍പ്പെടെ സ്വന്തം സഭയ്ക്കു തനതായിരുന്ന സകലതും നഷ്ടപ്പെടുന്നതോടുകൂടി തീര്‍ത്തും അനാവശ്യമായിത്തീരുകയാണ്, ‘സീറോ’രൂപതകള്‍. എന്നാല്‍,അവരെ തങ്ങളുടെ അധീനതയില്‍ പൂട്ടിയിടാനുള്ള ചങ്ങലകള്‍, സ്വന്തം മക്കളുടെയും പേരക്കുട്ടികളുടെയും വിവാഹമോ മാമോദീസായോ ഒക്കെ നാട്ടിലെ ഇടവകപ്പള്ളികളില്‍ നടത്താനാവശ്യമായ കുറികളുടെ രൂപത്തില്‍, ഈ രൂപതാധികാരികളുടെ കൈകളിലിരിക്കുകയാണ്! അമേരിക്കയിലുംമറ്റും സ്ഥിരമായി ലത്തീന്‍ പള്ളികളില്‍ പോകുന്ന സീറോ-മലബാര്‍കാര്‍ക്ക് ഇത്തരം സാഹചര്യത്തില്‍, നൂറുകണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള സീറോമലബാര്‍ പള്ളിയില്‍ ചെന്ന് ‘സീറോ’ വികാരിയുടെ മുമ്പില്‍, ലത്തീന്‍ വികാരിയുടെ കത്തും കൈയില്‍ പിടിച്ച് ഓച്ഛാനിച്ചു നില്‍ക്കേണ്ട അവസ്ഥയാണിന്നുള്ളത്. തികച്ചും അക്രൈസ്തവമായ ഈ സാഹചര്യം മാറ്റിയെടുത്താല്‍ തീരുന്ന പ്രശ്‌നമേ പ്രവാസി സീറോ-മലബാര്‍കാര്‍ക്കുള്ളു.
അതിന്,കത്തോലിക്കാസഭയുടെ ഏതു റീത്തില്‍നിന്നും ഏതു റീത്തിലേക്കും നല്‍കുന്ന ഏതു കുറികളും സാധു(valid)ആയിരിക്കും എന്നൊരു പ്രഖ്യാപനത്തിനായി എല്ലാവരും ഒന്നിച്ച് ആവശ്യപ്പെടേണ്ടിയിരിക്കുന്ന
അതോടെ,കുറിയെന്ന തുരുപ്പുചീട്ട് തുറുപ്പല്ലാതാവുകയും സീറോമലബാര്‍ അശ്വമേധക്കുതിര പുല്ലും വെള്ളവും കിട്ടാതെ പിന്തിരിഞ്ഞോടിക്കൊള്ളുകയും