ന്യൂഡൽഹി: നീറ്റ് കൗൺസിലിങ് വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാവുകയാണ്. ഇന്നുമുതൽ  പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ റെസിഡൻറ് ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അഹമ്മദാബാദ്, ഭോപ്പാൽ, ഛണ്ഡിഗഡ് എന്നിവിടങ്ങളിലെ ഡോക്ടർമാരും കർണാടകത്തിലെ റെസിഡന്റ് ഡോക്ടർമാരും രംഗത്തെത്തി. ഇന്ന് മുതൽ സമരത്തിന് ഡൽഹി എയിസിലെ റസിഡൻറ് ഡോക്ടർമാരും ഉണ്ടാകും . ഇന്ന് സഫ്ദർജംഗ് ആശുപത്രിയിൽ വമ്പൻ പ്രതിഷേധം നടത്തുമെന്ന് ഫോർഡാ അറിയിച്ചു. ഡോക്ടർമാർക്ക് എതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം.

ഇന്നലെ നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പ് ചുമത്തിയാണ് കേസ് . സംഘർഷത്തിൽ ഏഴ് പൊലീസുകാർക്ക് പരിക്കേറ്റെന്ന്  പൊലീസ് പറയുന്നു

ഡ്യൂട്ടി ബഹിഷ്‌ക്കരിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ എയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌ക്കരിക്കാനാണ് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here