പി പി ചെറിയാന്‍

വിസ്‌കോണ്‍സില്‍: വിസ്‌കോണ്‍സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തുവയസ്സുകാരിയോട് പരിചയക്കാരനായിരുന്ന പതിനാലുകാരന്‍ കാണിച്ചത് അതിക്രൂരത. വ്യാഴാഴ്ച പുറത്തു വിട്ട പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണ് പത്തുവയസ്സുകാരിയായ ലില്ലിപിറ്റേഴ്‌സ് കൊല്ലപ്പെട്ടതെങ്ങനെയെന്ന് കൊറോണര്‍ ചൂണ്ടികാണിച്ചത്. ചിപ് വെ കൗണ്ടിയിലാണ് ദാരുണമായ സംഭവം നടന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനാലുകാരന്‍ കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷ നിബിഡമായ പ്രദേശത്തേക്ക് ലില്ലിയെ കൂട്ടികൊണ്ടു പോയതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. റോഡിലൂടെ അല്പദൂരം നടന്നതിനുശേഷം ഒരു വശത്തേക്ക് മാറിയതോടെ ലില്ലിയെ പ്രതി തള്ളി താഴെയിടുകയായിരുന്നു. നിലത്തുവീണ കുട്ടിയുടെ തലയിലും ശരീരത്തിലും മര്‍ദ്ദിക്കുകയും, വയറ്റില്‍ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു.

തുടര്‍ന്നാണ് പ്രതിയായ പതിനാലുകാരന്‍ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. എന്നിട്ടും ജീവനോടെ വിടുവാന്‍ തയ്യാറാകാതിരുന്ന ലില്ലിയുടെ കഴുത്തു ഞെരിച്ചാണ് അവസാന ശ്വാസവും നിലച്ചതായി ഉറപ്പു വരുത്തിയത്. കൊറോണയുടെ റിപ്പോര്‍ട്ടും പതിനാലുകാരന്റെ മൊഴിയും പരസ്പരം പൂരകങ്ങളായിരുന്നു.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി സെക്ഷ്വല്‍ അസോള്‍ട്ട്, 13 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമം എന്നിവയാണ് വകുപ്പുകള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ഒരു മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്കെതിരെ ചാര്‍ജ്ജു ചെയ്യപ്പെട്ട കേസ്സില്‍ കുട്ടിയെ മെയ് 5ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here