പട്‌ന: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസിലാണ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നത്. പട്‌നയിലെ വസതിയില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.

 

കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനാണ് സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് സൂചന. റാബ്‌റി ദേവിക്കു പുറമേ ഭര്‍ത്താവും മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ മേധാവിയുമായ ലാലു പ്രസാദ് യാദവും മറ്റും 14 പേരും കേസിലെ പ്രതികളാണ്. ഇവരുടെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here