കെന്റക്കിയിലെ ലുയിവില്ലില്‍ തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ മരിച്ചു. ആറു പേര്‍ക്കെങ്കിലും പരുക്കേറ്റു. നഗരത്തിന്റെ ഓള്‍ഡ് നാഷനല്‍ ബാങ്കിലാണ് രാവിലെ എട്ടരയോടെ വെടിവയ്പുണ്ടായതെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയും പോലീസും തമ്മില്‍ വെടിവയ്പുണ്ടായി. അക്രമി വെടിവയ്പ്പില്‍ മരിച്ചു. പരുക്കേറ്റവരില്‍ ഒരു പോലീസ് ഓഫിസറും ഉള്‍പ്പെടുന്നു. ലുയിവില്‍ സ്‌ളഗര്‍ ഫീല്‍ഡ് ബാസ്‌കറ്റ്ബാള്‍ സ്റ്റേഡിയത്തിനു സമീപമാണ് വെടിവയ്പ് നടന്ന ബാങ്ക്. എഫ് ബി ഐ രംഗത്തുണ്ട്.

കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷയര്‍ സംഭവ സ്ഥലത്തേക്കു തിരിച്ചു. വെടിവയ്പ്പില്‍ ദുരന്തമേറ്റ കുടുംബങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക, അദ്ദേഹം അഭ്യര്‍ഥിച്ചു. നീളമുള്ള അസോള്‍ട് റൈഫിളുമായി ഒരാള്‍ ബാങ്കിലേക്കു കടക്കുന്നത് കണ്ടുവെന്ന് സാക്ഷികള്‍ പറയുന്നു. പിന്നെ വെടിയൊച്ച കേട്ടു. മുഖം കണ്ടതായി ആരും പറയുന്നില്ല. ഒട്ടേറെപ്പേര്‍ക്കു വെടിയേറ്റു എന്നാണ് സാക്ഷികള്‍ പറയുന്നത്. നാലു പാടും നിന്നു പോലീസ് പാഞ്ഞെത്തിയെന്നു ഒരു സാക്ഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here