താന്‍ ആദ്യം വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നിഷേധിച്ചതും നിയമസഭയില്‍ സത്യവിരുദ്ധമായ പ്രസ്താവന നടത്തിയതും എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മാത്യൂ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിയുടെ മെന്റര്‍ ആയിരുന്നു് ജെയ്ക്ക് ബാലകൃമാര്‍ എന്ന തന്റെ വാദം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ അംഗീകരിച്ചുവെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ. ജെയ്ക്ക് തന്റെ മകളുടെ കമ്പനിയുടെ മെന്റര്‍ ആണെന്ന കാര്യം മുഖ്യമന്ത്രി അംഗീകരിച്ചു. താന്‍ നല്‍കിയ അവകാശ ലംഘന നോട്ടീസിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും നോട്ടീസ് തള്ളി സ്്പീക്കറുടെ റൂളിംഗും താന്‍ അംഗീകരിക്കുന്നു. ഇനി പരാതിയുമായി താന്‍ മുന്നോട്ടില്ല.

മുഖ്യമന്ത്രിയുടെ മകളുടെ മെന്ററാണ് ജെയ്ക് ബാലകൃമാര്‍ എന്ന് താന്‍ പറഞ്ഞിട്ടില്ല. മകളുടെ കമ്പനിലുടെ എന്നാണ് പറഞ്ഞത്. എക്‌സാ ലോജിക്കിന് ഒരു ഡയറക്ടര്‍ മാത്രമാണുള്ളത്. അത് വീണാ വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

എന്നാല്‍ താന്‍ ആദ്യം വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി നിഷേധിച്ചതും നിയമസഭയില്‍ സത്യവിരുദ്ധമായ പ്രസ്താവന നടത്തിയതും എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മാത്യൂ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here