ജെയിംസ് കൂടല്‍

വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് ഇന്ത്യന്‍ ജനത. തിരഞ്ഞെടുക്കപ്പെട്ടവര്‍ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങി ജനഹിതത്തെ അവഹേളിക്കുമ്പോള്‍ ജനം രാജാവ് ആകുന്ന അപൂര്‍വ നിമിഷം. ഇന്ത്യന്‍ ഭരണഘടന തന്നെ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ക്രമപ്പെടുത്തിയ ചിട്ടപ്രകാരമുള്ള അവസാന തിരഞ്ഞെടുപ്പും ഇതായേക്കും. ഹിന്ദുത്വ രാഷ്ട്രം എന്ന അജണ്ടയിലേക്ക് അടുക്കുന്ന കേന്ദ്രവും മോദിയും കോര്‍പ്പറേറ്റുകളും ഒരുവശത്തും ഇവര്‍ക്ക് ഒത്താശപ്പാടി സംസ്ഥാനഭരണത്തില്‍ രമിക്കുന്ന മറ്റൊരു കൂട്ടര്‍ മറ്റൊരുഭാഗത്തും നിലയുറപ്പിക്കുമ്പോള്‍ ജനാധിപത്യ ധ്വസനമാണ് അരങ്ങേറുന്നത്.

പഞ്ചായത്തംഗം മുതല്‍ മുഖ്യമന്ത്രി വരെ അഴിമതിയുടെ കറപുരണ്ട പ്രതികൂട്ടിലാകുമ്പോള്‍ വോട്ടര്‍മാര്‍ പ്രതികരിക്കേണ്ട കാലമാണിത്. റേഷന്‍ കട മുതല്‍ പാര്‍ലമെന്റ് വരെ സര്‍വതും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന കാലമാണിത്. എങ്ങും വിവാദങ്ങളും അപവാദങ്ങളും മാത്രം. തുടര്‍ഭരണങ്ങള്‍ ജനത്തെ കഴുത്തുഞെരുക്കി കൊല്ലുന്ന അവസ്ഥയിലാക്കിയിരിക്കുന്നു. ഇവിടെ സാധാരണ ജനത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. വിലക്കയറ്റം, അഴിമതി, സാത്തിക കൊള്ള, കര്‍ഷക അവഗണന, ക്രമസമാധാന തകര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ, ധൂര്‍ത്ത്, നിയമന നിരോധനം, നിരക്ക് വര്‍ദ്ധന എന്നിങ്ങനെ നീളുന്ന ജനദ്രോഹ നടപടികള്‍ വോട്ടര്‍മാരെ ചെറുതായല്ല മടുപ്പിച്ചിരിക്കുന്നത്.

തുടര്‍ ഭരണത്തില്‍ മത്തുപ്പിടിച്ച് സര്‍ക്കാരുകള്‍ ചെയ്യുന്നതെല്ലാം സ്വജനപക്ഷപാതവും അഴിമതിയും മാത്രം. മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന അഴിമതി സര്‍ക്കാര്‍ എന്ന നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്നു കേരളം. എ.ഐ ക്യാമറ, കെ ഫോണ്‍, മാസപ്പടി അഴിമതികള്‍ ഏറെയാണ്. കരിമണല്‍ മാഫിയായുടെ കൈയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ അച്ചാരം പറ്റിയിരിക്കുന്നു. മാസപ്പടി കേസ് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത് കൊണ്ടുമാത്രം ജനമദ്ധ്യത്തില്‍ എത്തി. എന്നാല്‍ ഈ കേസുകളില്‍ ഒന്നും കാര്യമായ അന്വേഷണം നടക്കുന്നില്ല.

തെറ്റായ സാമ്പത്തിക നയമൂലം ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുമ്പോള്‍ കോര്‍പ്പറേറ്റുകളള്‍ അതിസമ്പന്നരുടെ പട്ടികയില്‍ ഇടതേടുന്നു. സാധാരണ ജനം ആശ്രയിക്കുന്ന പൊമേഖല സ്ഥാപനങ്ങള്‍ നഷ്ടക്കണക്കില്‍ നട്ടം തിരിയുന്നതും പൂട്ടിപോകുന്നതും പതിവാകുകയാണ്. കേരത്തിലും അത് പ്രകടമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്നു, സപ്‌ളൈ കോയില്‍ അവശ്യസാധനങ്ങളില്ല, ഇന്ധന സെസ് വര്‍ദ്ധന, തൊഴില്‍ ഇല്ലായ്മ എന്നിങ്ങനെ നീളുന്നു ജനദ്രോഹ നടപടികള്‍.

കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൊലചെയ്യപ്പെടുന്നതും പെരുകുന്ന ആത്മഹത്യകളും അരക്ഷിതാവസ്ഥയുടെ തെളിവാണ്. ജീവിതം വഴിമുട്ടിയ ജനം നശിച്ച ഭരണമെന്ന മുദ്ര ചാര്‍ത്തുമ്പോള്‍ വിലിയാെരു മാറ്റം ഇന്ത്യ ആഗ്രഹിക്കുകയാണ്. മോദി ഗ്യരന്റിയില്‍ ഇന്ത്യയെ വില്‍പ്പന ചരക്കാക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത് തടയിടേണ്ടത് അനിവാര്യതയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണം രാജ്യം ആഗ്രഹിക്കുന്നു. മതങ്ങള്‍ക്ക് വീതംവച്ചു നല്‍കാത്ത ഒരു ഭരണക്രമം കോണ്‍ഗ്രസിലൂടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here