ദുബൈ: ആർടൺ കാപിറ്റൽ പുറത്തിറക്കിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡക്സിൽ ഏറ്റവും കൂടുതൽ ഉയർന്ന മൊബിലിറ്റി സ്കോർ നേടി യു.എ.ഇ പാസ്പോർട്ട്. 152 രാജ്യങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്ന പാസ്പോർട്ടാണ് യു.എ.ഇയുടേത്. 199 രാജ്യങ്ങളുടെ പാസ്പോർട്ട് വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്. 98 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രിയും 54 രാജ്യങ്ങൾ വിസ ഓൺ അറൈവൽ വിസയും യു.എ.ഇ പാസ്പോർട്ട് ഉള്ളവർക്ക് ലഭിക്കും. നേരത്തെ 2018ലും 2019ലും യു.എ.ഇ പാസ്പോർട്ട് സമാനമായ നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വറഷം റാങ്കിങ് 14 ആയി കുറഞ്ഞിരുന്നു. ഇത് വീണ്ടും തിരിച്ചുപിടിച്ചിരിക്കുകയാണ് പുതിയ പട്ടികയിൽ.

മുൻകൂർ വിസയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ലോകത്ത് ഒരു രാജ്യത്തിെൻറ സ്വീകാര്യതയെ അടയാളപ്പെടുത്തുന്നതുകൂടിയാണ് പാസ്പോർട്ട് ഇൻഡക്സിലെ സ്ഥാനം. സാമ്പത്തികമേഖലയിൽ വിവിധ രാജ്യങ്ങളുമായി സ്ഥാപിച്ച ബന്ധമാണ് യു.എ.ഇക്ക് നേട്ടത്തിന് സഹായിച്ച പ്രധാന ഘടകം. ന്യൂസിലൻഡ് പാസ്പോർട്ടാണ് പട്ടികയിൽ രണ്ടാമതുള്ളത്. 146 രാജ്യങ്ങളിലേക്ക് പ്രവേശനത്തിന് ഇത് എളുപ്പമാക്കുന്നു. ജർമനി, ഫിൻലാൻഡ്, ഒാസ്ട്രിയ, ലക്സംബർഗ്, സ്പെയിൻ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. അറബ് മേഖലയിൽ ഖത്തർ പാസ്പോർട്ട് 47ാം സ്ഥാനത്താണ്. കുവൈത്ത് 50ാമതും ബഹ്റൈനിേൻറത് 52ഉം സ്ഥാനത്തുമാണ്.

യു.എ.ഇ പ്രവാസികൾക്ക് പുതിയ ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചുതുടങ്ങി
ദുബൈ: കൂടുതൽ സുരക്ഷിതവും പുതിയ ഡിസൈനിലുള്ളതുമായ പാസ്പോർട്ട് യു.എ.ഇ പ്രവാസികൾക്ക് ലഭിച്ചുതുടങ്ങി. പുതിയ പാസ്േപാർട്ടിന് അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കുമാണ് പുതിയ പാസ്പോർട്ടുകൾ നൽകുന്നത്. അതേസമയം, സ്റ്റോക്ക് തീരുന്നതുവരെ പഴയ മോഡൽ പാസ്പോർട്ടുകളും നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുഖപ്പേജിൽ നേരത്തെയുള്ള ചിഹ്നങ്ങളും മാറ്ററുകളും പുതിയ പാസ്പോർട്ടിലും ഉണ്ട്. 36 പേജാണ് പുതിയ സ്റ്റാേൻറഡ് പാസ്പോർട്ടിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here