കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ ഫോട്ടോയെടുത്ത ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനിയേരയ്ക്ക് 3500 ഡോളര്‍ പിഴ ചുമത്തി. മാസ്‌ക് ധരിക്കാതെ പിനിയേര ഒരു യുവതിക്കൊപ്പം ബീച്ചില്‍ നില്‍ക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിനിയേരയുടെ സ്വദേശമായ കാച്ചാഗുവ ബീച്ചില്‍ വെച്ചെടുത്ത ഫോട്ടോയാണ് വിവാദമായത്. ചിത്രത്തിലുള്ള യുവതിയും മാസ്‌ക് ധരിച്ചിരുന്നില്ല.

ചിത്രം വൈറലായതോടെ സംഭവത്തില്‍ ക്ഷമ ചോദിച്ച് പിനിയേര രംഗത്തെത്തിയിരുന്നു. ഡിസംബര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പിനേര ക്ഷമ ചോദിച്ചത്. കോവിഡ് സമൂഹ വ്യാപനത്തെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ചിലിയില്‍ ഏര്‍പ്പെടുത്തിയിരിക്കകുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് പിഴയും ജയില്‍ ശിക്ഷയും വരെ ലഭിക്കാവുന്ന കുറ്റമാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here