ലണ്ടന്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 വിമാനം കാണാതായ സംഭവത്തെക്കുറിച്ച് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി വിവരം. 2014 മാര്‍ച്ച് 8 ന് സംഭവിച്ച അപകടം പൈലറ്റ് ബോധപൂര്‍വം വിമാനം തകര്‍ക്കുന്ന അപകടത്തിലേക്ക് നയിക്കുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ഇത് വിമാനത്തിലുണ്ടായിരുന്ന 239 യാത്രക്കാരുടെ ജീവന്‍ നഷ്ടമാക്കിയ ദുരന്തത്തിലേക്ക് നയിച്ചു. മഡഗാസ്‌ക്കന്‍ മത്സ്യത്തൊഴിലാളിയാണ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ വാതില്‍ കണ്ടെത്തിയതാണ് സംഭവത്തിലെ വഴിത്തിരിവ്.

25 ദിവസം മുമ്പ് ടാറ്റലി എന്ന മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്നും വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ വാതില്‍ കണ്ടെത്തിയതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൈലറ്റുമാര്‍ വിമാനം ‘നശിപ്പിക്കാന്‍’ ഉദ്ദേശിച്ചിരുന്നതായി ഈ വതിലിന്റെ പരിശോധനയില്‍ തെളിവ് ലഭിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രിട്ടീഷ് എഞ്ചിനീയര്‍ റിച്ചാര്‍ഡ് ഗോഡ്ഫ്രെയും, എംഎച്ച് 370 അവശിഷ്ട വേട്ടക്കാരനായ അമേരിക്കന്‍ പരിവേഷകന്‍ ബ്ലെയ്ന്‍ ഗിബ്സണും വിമാനം ‘മനപ്പൂര്‍വ്വം തകര്‍ന്നതാണ്’ എന്ന് പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

”എല്ലാ വശങ്ങളിലും ഒടിവുകളുള്ള രീതിയിലാണ് ഇപ്പോള്‍ അവശിഷ്ടം ലഭിച്ചത്. അതിനാല്‍ തന്നെ പല കഷണങ്ങളായി വിമാനം ചിതറണം എന്ന് ഉദ്ദേശിച്ചുള്ള ഒരു ലാന്റിംഗാണ് അവസാനം വിമാനത്തിന് സംഭവിച്ചത് എന്ന് ഉദ്ദേശിക്കാം. എംഎച്ച്370 വിമാനം തകര്‍ന്നത് സമുദ്രത്തിലേക്ക് മനപ്പൂര്‍വ്വമായി നടത്തിയ ഒരു കൂപ്പുകുത്തല്‍ വഴിയാണ്’ ഗോഡ്‌ഫ്രെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

2017-ല്‍ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഫെര്‍ണാണ്ടോ കാരണം മഡഗാസ്‌കര്‍ തീരത്ത് അടിഞ്ഞതാണ് ലാന്‍ഡിംഗ് ഗിയര്‍ വാതില്‍ എന്നാണ് ഇത് അടുത്തകാലം വരെ ഇത് സൂക്ഷിച്ച മത്സ്യത്തൊഴിലാളി പറയുന്നത്. വലിയൊരു അപകടത്തിന്റെ ശേഷിപ്പാണ് ഇതെന്നും, അതിന്റെ പ്രാധാന്യമറിയാതെ അയാള്‍ അഞ്ചുവര്‍ഷത്തോളം തന്റെ പക്കല്‍ സൂക്ഷിച്ചു. ഇയാളുടെ ഭാര്യ ഇത് പാഴ്വസ്തുവാണെന്ന് കരുതി അലക്കാനുള്ള കല്ലായി ഉപയോഗിച്ചു വരുകയായിരുന്നു.

”വിമാനത്തെ തകര്‍ക്കാന്‍ മനപ്പൂര്‍വ്വ ശ്രമത്തിന്റെ ഭാഗമായി വിമാനം കഴിയുന്നത്ര വേഗത്തില്‍ കടലില്‍ മുക്കുന്നതിനുള്ള ശ്രമം നടത്തിയെന്നാണ് ലാന്‍ഡിംഗ് ഗിയറിന്റെ രൂപം തന്നെ തെളിവ് നല്‍കുന്നത്. ഒപ്പം ഒരു തെളിവും ലഭിക്കാതിരിക്കാനുള്ള കാരണവും ഇത് തന്നെയാണ്” ഇന്‍ഡിപെന്‍ഡന്റ് വിദഗ്ധര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഉദ്ധരിച്ച് പറയുന്നു. വിമാനം കണ്ടെത്തുന്നതിനായി വീണ്ടും തിരച്ചില്‍ നടത്തണമെന്ന് യാത്രക്കാരുടെ ബന്ധുക്കള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ കണ്ടെത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here