രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. ഇത് കണ്ട് നിന്നയാള്‍ കല്ലെടുത്ത് എറിയാന്‍ ആരംഭിച്ചപ്പോള്‍ കുട്ടിയെ തിരികെ തുപ്പി. ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തില്‍ ഞായറാഴ്ചയാണ് സംഭവം. തടാകക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് വിശന്നു വലഞ്ഞ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയതെന്ന് ഇന്‍ഡ്യ ഡോട്ട് കോം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സംഭവം കണ്ട് നിന്ന വ്യക്തിയാണ് ഹിപ്പോപ്പൊട്ടാമസിന് നേരെ കല്ലെടുത്ത് എറിഞ്ഞത്. കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ഈ മൃഗം കുട്ടിയെ തിരികെ തുപ്പിയതെന്ന് മാധ്യമവാര്‍ത്തയില്‍ പറയുന്നു. പരിക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി. കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയില്‍ കുട്ടി ചികില്‍സയിലാണ്. മുന്‍കരുതലെന്ന നിലയില്‍ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്‌സീന്‍ നല്‍കുകയും പിന്നീട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here