യുഎസില്‍ ഭീതി പടര്‍ത്തി കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്. ഇവിടെ 33 സെക്കന്റിനിടെ ഒരാള്‍ കോവിഡ് സ്ഥിരീകരിച്ച് മരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഡിസംബര്‍ 13 മുതല്‍ 20 വരെയുള്ള ഏഴ് ദിവസത്തിനിടെ 18000 പേരാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മരിച്ചത്.

കോവിഡ് സാഹചര്യം ആശങ്കാജനകമായി മുന്നേറുന്നതിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ അവസാനം വരെ രാജ്യത്ത് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങളില്‍ പലരും ഇതിനോട് അനുകൂലമായി പ്രതികരിക്കുന്നില്ല.

താങ്ക്‌സ്ഗിവിംഗ് ഡേയ്ക്കുശേഷം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മരണനിരക്കും വര്‍ധിച്ചു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here