നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതിന് മുന്‍പ് നിലവിലെ പ്രസിഡന്റ് അധികാരമൊഴിഞ്ഞ് വൈറ്റ് ഹൗസ് വിട്ടു. ബൈഡന്റെ സത്യപ്രതിജ്ഞാചചടങ്ങിന് നില്‍ക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വാഷിംഗ്ടണ്‍ വിട്ടത്. 152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ ഒരു യുഎസ് പ്രസിഡന്റ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്.

എയര്‍ഫോഴ്‌സ് വണ്ണില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപും ഭാര്യയും യാത്ര തിരിച്ചിരിക്കുന്നത്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തിരിച്ചുവരുമെന്ന് സൂചന നല്‍കിയാണ് ട്രംപ് മടങ്ങുന്നത്. തന്റെ ഭരണകാലത്തെ നാല് വര്‍ഷങ്ങള്‍ മഹത്തരമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ഏറ്റവും വലിയ നികുതി കിഴിവ് നല്‍കിയെന്നും അമേരിക്കന്‍ ഐക്യം ഊട്ടി ഉറപ്പിച്ചെന്നും ട്രംപ് പറഞ്ഞു കൊവിഡ് വാക്‌സിന്‍ റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ചുവെന്ന് എടുത്തു പറഞ്ഞ ട്രംപ് തന്റെ ഭരണ നേട്ടങ്ങള്‍ ഓരോന്നായി വിടവാങ്ങല്‍ പ്രസംഗത്തില്‍ എണ്ണിപ്പറഞ്ഞിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here