തന്നെയും സർക്കാരിനേയും തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശയാത്രാ വിവാദം മുതലുള്ള ആരോപണങ്ങൾ ഇതിന്റെ ഭാഗമാണ്. വിദേശസഹായം ലഭിക്കുന്ന ചില എൻജിഒകൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മോദി ഒഡിഷയിൽ കർഷക റാലിയിൽ ആരോപിച്ചു. അപമാനിച്ച് തകർക്കാനുള്ള ശ്രമങ്ങൾക്കുമുന്നിൽ മുട്ടുമടക്കില്ലെന്നും രാജ്യത്തെ തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎൻയു ഉൾപ്പെടെയുള്ള സുപ്രധാന പ്രശ്നങ്ങൾ നേരിട്ട് സ്പർശിക്കാതെയാണ് സർക്കാർ നേരിടുന്ന ആരോപണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.