തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേര്‍ക്കുണ്ടായ പടക്കമേറ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് ജിതിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാവിലെ ജിതിനെ ഹാജരാക്കി. എന്നാല്‍ ജിതിന്റെ ജാമ്യാപേക്ഷ നിരസിച്ചു.

മുഖം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടീഷര്‍ട്ട് കൊണ്ട് എങ്ങനെ ആളെ തിരിച്ചറിയുമെന്നും സ്‌ഫോടക വസ്തുനിയമം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. ഉത്സവങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന പടക്കമാണ് എറിഞ്ഞിരിക്കുന്നത്. അത് പൊതുശല്യമായി മാത്രമേ കാണാനാവുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ 27ന് വീണ്ടും പരിഗണിക്കും.

ജിതിനെ തെളിവെടുപ്പിന് കൊണ്ടുപോകേണ്ടതുണ്ടെന്നും അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here