അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ഉപരോധിച്ച് ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയെയും അതിന്റെ സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യമാക്കി നിയമവിരുദ്ധമായ നടപടികൾ നടത്തിയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ഐസിസി) ഉപരോധിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.
ഐസിസി അന്വേഷണങ്ങളിൽ സഹായിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക, വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി. നെതന്യാഹു വാഷിംഗ്ടൺ സന്ദർശിക്കുന്ന സമയത്താണ് ഈ ഉത്തരവ് ഇറങ്ങിയത്.
നവംബറിൽ, ഗാസയിലെ യുദ്ധക്കുറ്റക്കേസിൽ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു, എന്നാൽ ഇസ്രായേൽ അത് നിഷേധിച്ചു. ഹമാസ് കമാൻഡർക്കെതിരെയും ഐസിസി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഐസിസി നെതന്യാഹുവിനും ഹമാസ് നേതാവിനും എതിരെ വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ ട്രംപ് വിമർശനം ഉന്നയിച്ചു. ഈ നടപടി “ലജ്ജാകരമാണ്” എന്നും അമേരിക്കയുടെ പരമാധികാരത്തെ ബാധിക്കുന്നുവെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.