ജറുസലേം: ടെൽ അവീവിന്റെ സമീപപ്രദേശങ്ങളായ ബാത് യാമും ഹോളോണിലും പാർക്കിച്ചിരുന്ന മൂന്ന് ബസുകളിൽ വ്യാഴാഴ്ച രാത്രി സ്‌ഫോടനം ഉണ്ടായി. ഇതിനെ ഭീകരാക്രമണമാണെന്ന് സംശയിക്കുന്നു. രണ്ട് ബസുകളിൽ നിന്നും സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കാനായെന്ന് പൊലീസ് അറിയിച്ചു. ആളപായമില്ല.ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇതിന് പിന്നിൽ പലസ്തീൻ തീവ്രവാദ സംഘടനകളാണെന്ന് ആരോപിച്ചു. ഒക്ടോബർ 7ലെ ആക്രമണത്തിൽ ബന്ദികളായവരിൽ നാലുപേരുടെ മൃതദേഹങ്ങൾ ഹമാസ് ഇസ്രായേലിന് കൈമാറിയതിന് പിന്നാലെയാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്.ബോംബ് നിർമാർജ്ജന സംഘം കൂടുതൽ അന്വേഷണം നടത്തുകയാണെന്നും, ബസ് ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇസ്രായേലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.














































