CrimeKeralaLatest NewsNews

വെഞ്ഞാറമൂട് കൂട്ടക്കൊല: അഞ്ചുപേരെ കൊലപ്പെടുത്തി, പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. 23 കാരനായ അഫാൻ എന്ന യുവാവാണ് സഹോദരനെയും അമ്മയുടെ ബന്ധുക്കളെയും അടക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമണത്തിനുശേഷം അഫാൻ നേരെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.

കൊലപാതകത്തിന് ഇരയായവർ:✔ അഫ്സാൻ – അഫാന്റെ സഹോദരൻ, വെഞ്ഞാറമൂട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി✔ ലത്തീഫ് – ചുള്ളാളം സ്വദേശിയും അഫാന്റെ ഉമ്മയുടെ സഹോദരനും✔ ഷാഹിദ – ലത്തീഫിന്റെ ഭാര്യ✔ സൽമാ ബീവി – പാങ്ങോട് സ്വദേശിയും അഫാന്റെ ഉമ്മയുടെ അമ്മ✔ ഫർഷാന – അഫാന്റെ പെൺസുഹൃത്ത്ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അഫാൻ സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അഫാന്റെ അമ്മ ഷെമി ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.കൊലപാതകത്തിന് ശേഷം അഫാൻ വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. കൂടാതെ, സ്വയം വിഷം കഴിച്ചതായും യുവാവ് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള അഫാന്റെ മൊഴി പൊലീസ് സംശയത്തോടെയാണ് കാണുന്നത്.📍 പാങ്ങോട്: ആദ്യം സൽമാ ബീവിയെ കൊലപ്പെടുത്തി📍 ചുള്ളാളം: പിന്നീട് ലത്തീഫിനേയും ഭാര്യ ഷാഹിദയേയും വെട്ടിക്കൊലപ്പെടുത്തി📍 വെഞ്ഞാറമൂട്: അവസാനം സഹോദരൻ അഫ്സാനേയും പെൺസുഹൃത്ത് ഫർഷാനയേയും കൊലപ്പെടുത്തി

സമ്പൂര്‍ണ്ണമായ അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുകയാണ്. കൊലപാതക കാരണം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Show More

Related Articles

Back to top button