ലണ്ടൻ: യുകെ തീരത്ത് ഉത്തര സമുദ്രത്തിൽ എണ്ണക്കപ്പലും ചരക്ക് ടാങ്കർ കപ്പലും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ കപ്പലിൽ തീപടർന്ന സംഭവത്തിൽ ടാങ്കർ കപ്പലിന്റെ റഷ്യൻ പൗരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.
സംഭവത്തിൽ ഒരാൾ മരിക്കുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. 59 കാരനായ ക്യാപ്റ്റനെ കടുത്ത അശ്രദ്ധ മൂലമുള്ള നരഹത്യക്ക് ചുമതലപ്പെടുത്തി ഹംബർസൈഡ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.
പോർച്ചുഗലിന്റെ സ്വയംഭരണ പ്രദേശമായ മദീരയുടെ പതാകയുള്ള സോളോങ് ചരക്ക് കപ്പലും യുഎസിൽ രജിസ്റ്റർ ചെയ്ത സ്റ്റെന ഇമ്മാക്കുലേറ്റ് കപ്പലും തമ്മിലുണ്ടായ കൂട്ടിയിടിയാണ് യുകെയിലെ ഈസ്റ്റ് യോർക്‌ഷർ തീരത്ത് അപകടമുണ്ടാക്കിയത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.














































