GulfIndiaLatest NewsNewsPolitics

തുര്‍ക്കിക്ക് തിരിച്ചടി: ഇന്‍ഡിഗോ-തുര്‍ക്കി എയര്‍ലൈന്‍സ് കരാര്‍ അവസാനിപ്പിക്കും

ന്യൂഡല്‍ഹി: പാകിസ്ഥാനെ തുറന്നുപറഞ്ഞ് പിന്തുണച്ച തുര്‍ക്കിക്കെതിരെ ഇന്ത്യ ശക്തമായ നടപടിയുമായി. തുര്‍ക്കി എയര്‍ലൈന്‍സുമായി ഇന്‍ഡിഗോ നടത്തിയ വിമാന കരാര്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ കരാര്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

തുര്‍ക്കി എയര്‍ലൈന്‍സില്‍ നിന്ന് ഇന്‍ഡിഗോ രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ലീസില്‍ എടുത്തിരുന്നു. ഇതിന്റെ പെര്‍മിറ്റ് മെയ് 31 വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്‍ഡിഗോ ഇതിന്റെ കാലാവധി ആറുമാസത്തേക്ക് കൂടുതല്‍ നീട്ടാന്‍ മന്ത്രാലയത്തോട് അപേക്ഷിച്ചെങ്കിലും അതിന് അനുമതി നിഷേധിക്കപ്പെട്ടു.

യാത്രകള്‍ പെട്ടെന്ന് നിലയ്ക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നതിനാല്‍ ഓഗസ്റ്റ് 31 വരെ താല്‍ക്കാലികമായി മൂന്ന് മാസത്തെ സമയം ഇന്‍ഡിഗോയ്ക്ക് അനുവദിച്ചു.

തുര്‍ക്കി പാകിസ്ഥാനെ തുറന്നുപറഞ്ഞ് പിന്തുണച്ചതാണ് പ്രധാന കാരണം. ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമായി മാറിയതായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന സമയത്തും ശേഷവും തുര്‍ക്കി പാകിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളില്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിച്ചുവെന്നത് പ്രത്യേകമായി ശ്രദ്ധയില്‍പ്പെട്ടതാണെന്നും അറിയപ്പെടുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button