ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ മുന്നേറ്റം, എഎപി ഓഫീസില്‍ നിശബ്ദത

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ഉറപ്പിച്ചതായി ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി). നാല്പതിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി ആസ്ഥാനത്ത് ആനന്ദോത്സവവും ഡോളുകളുടെ താളത്തിനൊത്ത് നൃത്തവും നടക്കുകയാണ്. വന്‍ തിരിച്ചുവരവ് കാഴ്ചവയ്ക്കുന്ന ബിജെപി അധികാരത്തിലെത്തുമെന്ന് സൂചന.
അതേസമയം, ആം ആദ്മി പാര്‍ട്ടി (എഎപി) ഓഫീസ് പൂര്‍ണമായും നിശബ്ദമാണ്. പ്രവര്‍ത്തകര്‍ നിരാശയിലായതിനാല്‍ വിജയം ആഘോഷിക്കാൻ ഒരുക്കിയ വേദി ഒഴിഞ്ഞുകിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് എഎപി നേരിട്ട ഏറ്റവും കഠിനമായ പോരാട്ടമായിരുന്നു, രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല, അഴിമതി സംവിധാനത്തെയും എതിര്‍ക്കേണ്ടി വന്നതുകൊണ്ടു. 2013-ൽ 28 സീറ്റ് നേടി അധികാരത്തിലേറിയ എഎപിയുടെ ആദ്യ സര്‍ക്കാര്‍ വെറും 49 ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ. 2015-ൽ 67 സീറ്റുകള്‍ നേടി ചരിത്രം സൃഷ്ടിച്ചും 2020-ൽ 62 സീറ്റ് നേടി ഭരണം തുടർന്നുമുണ്ടെങ്കിലും ഇത്തവണ തകര്‍ച്ച നേരിടുന്ന കാഴ്ചയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുയായികളും കടുത്ത നിരാശയിലായിരിക്കുന്നു.ബിജെപി സ്ഥാനാർഥി രമേശ് ബിധൂരിക്കെതിരെ മത്സരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും പിന്നിലാണെന്ന് ഫല സൂചന. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ തുടങ്ങിയ എഎപി നേതാക്കളും തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നോക്കം പോവുകയാണ്.