അനധികൃത കുടിയേറ്റക്കാർ: യുഎസ് നാടുകടത്തൽ നടപടി ശക്തമാക്കി

ഡൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള യുഎസ് നടപടി കർശനമാക്കുന്നതിനിടെ, അനധികൃത കുടിയേറ്റക്കാരുമായി യു.എസ്. സൈനിക വിമാനം തിങ്കളാഴ്ച ഇന്ത്യയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ട്. സി-17 വിമാനത്തിലെ കുടിയേറ്റക്കാരുടെ കൃത്യമായ എണ്ണം വ്യക്തമല്ല, എന്നാൽ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം, യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ നടത്തുമെന്ന് പ്രഖ്യാപിച്ചതിനുപ്രകാരം, യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻറ് (ICE) ഇതിനകം 18,000 രേഖകളില്ലാത്ത ഇന്ത്യൻ പൗരന്മാരുടെ പട്ടിക തയ്യാറാക്കി. മൊത്തം 1.5 ദശലക്ഷത്തിലധികം ആളുകളെ നാടുകടത്താനുള്ള പദ്ധതിയാണുള്ളത്.
യുഎസിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം 7,25,000ത്തോളം ആയിരിക്കുമെന്നാണ് കണക്ക്. മെക്സിക്കോയും എൽ സാൽവഡോറും കഴിഞ്ഞാൽ ഇന്ത്യയാണ് യുഎസിലെ മൂന്നാമത്തെ വലിയ അനധികൃത കുടിയേറ്റ സമുദായം.
നാടുകടത്തൽ നടപടികളുമായി ബന്ധപ്പെട്ട്, രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറാണെന്ന് കഴിഞ്ഞ മാസം വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കിയിരുന്നു. “അവർ ഇന്ത്യക്കാർ ആണെന്ന് ഉറപ്പുണ്ടെങ്കിൽ, അവരുടെ നിയമാനുസൃതമായ തിരിച്ചുവരവിന് ഇന്ത്യ എപ്പോഴും തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
യുഎസിന്റെ ഈ കടുത്ത നടപടികൾക്ക് അന്താരാഷ്ട്രതലത്തിൽ വലിയ പ്രാധാന്യമുള്ളതായിരിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു