അമിതവണ്ണത്തിനെതിരായ മോദിയുടെ പ്രചാരണത്തിൽ ഒമർ അബ്ദുള്ളയുടെ പിന്തുണ

ശ്രീനഗർ: അമിതവണ്ണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അമിതവണ്ണം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനായി പ്രധാനമന്ത്രി പത്തുപേരെ നാമനിർദ്ദേശം ചെയ്തതിൽ ഒമർ അബ്ദുള്ളയുമുണ്ട്. നടൻ മോഹൻലാലും ഗായിക ശ്രേയ ഘോഷലും ഉൾപ്പെടുന്ന ഈ ടീമിനെ മോദി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരി 23-ന് തന്റെ മൻ കി ബാത്ത് റേഡിയോ പരിപാടിയുടെ 119-ാമത് എപ്പിസോഡിൽ ഇന്ത്യയിൽ, പ്രത്യേകിച്ച് കുട്ടികളിൽ, വർദ്ധിച്ചുവരുന്ന പൊണ്ണത്തടി പ്രശ്‌നത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. അമിതവണ്ണം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ശ്വസന പ്രശ്‌നങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിനചര്യയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട മോദി, എണ്ണയുടെ ഉപയോഗം 10% കുറയ്ക്കാൻ പത്തുപേരെ ചലഞ്ച് ചെയ്യുകയും ഈ പ്രചാരണം വ്യാപിപ്പിക്കാൻ നിർദേശിക്കുകയുമായിരുന്നു.
പ്രചാരണത്തിന്റെ ഭാഗമായി ഒമർ അബ്ദുള്ളയും പത്ത് പേരെ നാമനിർദ്ദേശം ചെയ്തു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അമിതവണ്ണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആരോഗ്യപരമായ ജീവിതശൈലി പാലിക്കുന്ന രാഷ്ട്രീയ നേതാവായ ഒമർ അബ്ദുള്ള ദിവസവും കഠിനമായ വ്യായാമം നടത്തുന്നു. സൈക്ലിംഗ്, ട്രെക്കിംഗ്, പർവതാരോഹണം എന്നിവ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. യാത്രയ്ക്കിടെ തന്റെ ലഗേജ് മറ്റൊരാൾ കൊണ്ടുപോകുന്നത് പോലുമവരെ ഇഷ്ടപ്പെടില്ലെന്നതാണ് പ്രത്യേകത.