Latest NewsNews

യേശുക്രിസ്തുവിന്റെ പെസഹാ വ്യാഴം: വിനയത്തിന്റെയും പങ്കുവയ്ക്കലിന്റെയും വിശുദ്ധ സന്ദേശം

ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയമായ വലിയ ഒരുദിനമാണ് ഇന്ന് പെസഹാ വ്യാഴം—യേശുക്രിസ്തുവിന്റെ അവസാന അത്താഴം ഓർമ്മിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള സഭകൾ പ്രത്യേക പ്രാർത്ഥനകളോടെയും ശുശ്രൂഷകളോടെയും ഈ ദിനം ആചരിക്കുന്നു. യേശുക്രിസ്തു തന്റെ പീഡാനുഭവത്തിനും കുരിശുമരണത്തിനും മുമ്പ് തന്റെ 12 ശിഷ്യന്മാരുമായി അത്താഴത്തിൽ പങ്കുചേർന്നത് പെസഹയുടെ ആസ്പദമാകുന്നു.

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് രാവിലെ മുതലേ പ്രത്യേക പ്രാർഥനകളും കാൽ കഴുകൽ ശുശ്രൂഷയും ആരംഭിച്ചു. വിനയത്തിന്റെയും എളിമയുടെ മാതൃകയായി യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ ഓർമ പുതുക്കിയാണ് ഈ ശുശ്രൂഷകൾ. തിരുവത്താഴ ബലി, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന എന്നിവയുടെ ഭാഗമായി വിശ്വാസികൾ ആത്മീയമായി ഒരുങ്ങുന്നു.

വൈകിട്ട് വീടുകളിൽ പുളിപ്പില്ലാത്ത അപ്പം തയ്യാറാക്കുകയും പ്രത്യേക രീതിയിൽ ചൂടാക്കി ഉപയോഗിക്കുന്ന പാൽ കൂടെ കഴിക്കുകയും ചെയ്യുന്നു. ഓശാനപ്പെരുനാളിൽ നൽകിയ കുരുത്തോല കൊണ്ട് നിർമിച്ച കുരിശ് ആ അപ്പത്തിൽ മുകളിൽ വയ്ക്കുന്നു. വീട്ടിലെ മുതിർന്ന പുരുഷനാണ് യേശുക്രിസ്തുവിന്റെ ഓർമയ്ക്ക് അപ്പം മുറിച്ച് എല്ലാ അംഗങ്ങൾക്കും പങ്കുവയ്ക്കുന്നത്. ഇതിലൂടെ യേശുവിന്റെ പങ്കുവെച്ച ജീവതത്തിന്റെ പ്രതീകമാണ് വീട്ടിൽ അനുഭവപ്പെടുന്നത്.

പള്ളികളിലും വൈകിട്ട് അപ്പം മുറിക്കൽ ശുശ്രൂഷ നടത്തപ്പെടുന്നു. ഈ വിശുദ്ധ ആചാരങ്ങൾയിലൂടെ യേശുക്രിസ്തുവിന്റെ ത്യാഗവും, മനുഷ്യരോടുള്ള അനന്തമായ സ്നേഹവും വിശ്വാസികൾ പുതിയോരു മനസ്സോടെയാണ് ഓർക്കുന്നത്.

നാളെയാണ് ദുഃഖവെള്ളി — യേശുക്രിസ്തു തന്റെ ജീവൻ മുഴുവൻ മനുഷ്യരാശിക്കായി പെസഹാ കുഞ്ഞാടായി ബലിയായി നൽകിയ ദിനം. യേശുവിന്റെ ജീവതം മനുഷ്യർക്കായി വഴിയാകുന്നു എന്ന ഉണ്മയുടെ ആഴം അനുഭവപ്പെടുന്ന ദിനങ്ങളാണ് ഈ തിരുനാൾക്കാലം.

വിശ്വാസത്തിന്റെ തന്മയത്വം, കടപ്പാട്, പങ്കുവയ്ക്കൽ, വിനയം എന്നിവയിൽ യേശുക്രിസ്തു മാതൃകകാട്ടിയ ഈ പെസഹാ സന്ദേശം എല്ലാവർക്കും ആത്മീയമായി ഹൃദയത്തിൽ ആഴമായി ഉൾക്കൊള്ളാനാകട്ടെ.

Show More

Related Articles

Back to top button