AmericaCrimeLatest NewsNews

ഷിക്കാഗോയിൽ ഇന്ത്യൻ യുവാവ് കെവിൻ പട്ടേൽ വെടിയേറ്റ് മരിച്ചു; കൊലപാതകത്തെ കുറിച്ച് അന്വേഷണം തുടരുന്നു

ഷിക്കാഗോ: ഇന്ത്യൻ-അമേരിക്കൻ യുവാവ് കെവിൻ പട്ടേൽ (28) ഷിക്കാഗോയിൽ വെടിയേറ്റ് മരണപ്പെട്ട സംഭവത്തിൽ ദു:ഖവും അതിശയിപ്പിക്കലും ഒരുപോലെ ഉയരുന്നു. ബുധനാഴ്ച രാത്രി ഷിക്കാഗോയിലെ ലിങ്കൺ പാർക്ക് പ്രദേശത്തെ വെസ്റ്റ് ലിൽ അവന്യൂവിലെ 800 ബ്ലോക്കിൽ വെച്ചാണ് വെടിവെയ്പ്പ് നടന്നത്. സംഭവ സമയമായ ഏപ്രിൽ 16ന് രാത്രി 9:20 ഓടെയായിരുന്നു പോലീസ് ലഭിച്ച വിവരം.

വെടിയേറ്റ ശേഷം കെവിൻ പട്ടേല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും, അദ്ദേഹത്തെ രക്ഷിക്കാനായില്ല. ഏപ്രിൽ 17 രാത്രി വൈകിയാണ് കുക്ക് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫീസ് മരണത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

വെടിയൊച്ച കേട്ട് പുറത്തേക്കെത്തിയ അയൽവാസി ഗാരറ്റ് മൂർസ് ആണ് പരിക്കേറ്റ നിലയിൽ കെവിനെ കണ്ടത്. അയൽക്കാരന്റെ വീട്ടിന് മുന്നിൽ കിടന്നിരുന്നതിനാൽ ഉടൻ അദ്ദേഹം സഹായത്തിന് എത്തി. നെഞ്ചിൽ വെടിയേറ്റ മുറിവ് ടവൽ കൊണ്ട് അമർത്തി രക്തസ്രാവം കുറയ്ക്കാൻ ശ്രമിച്ച മൂർസ് ഉടൻ 911 ൽ വിളിക്കുകയും മേസോണിക് മെഡിക്കൽ സെന്ററിലേക്ക് കെവിനെ എത്തിക്കുകയും ചെയ്തു.

മറ്റ് രണ്ട് പേര്‍ കൂടി സഹായത്തിന് എത്തിയതായും ആശുപത്രിയിലേക്കുള്ള യാത്രയിലുടനീളം കെവിൻ ശ്വസിച്ചും പ്രതികരിച്ചുമുണ്ടായിരുന്നുവെന്നും ഗാരറ്റ് മൂർസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

വെടിവെയ്പ്പിന് കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഉന്നതരായവരുടെ താമസപ്രദേശമായ ലിങ്കൺ പാർക്കിൽ ഇതുപോലൊരു സംഭവം ഉണ്ടാകുന്നത് അമ്പരപ്പാണ് വിളിച്ചുചേർത്തത്. ഷിക്കാഗോ പോലീസ് കേസിനെ കൊലപാതകമായി കണക്കാക്കി വിശദമായി അന്വേഷണം നടത്തുകയാണ്.

Show More

Related Articles

Back to top button