AmericaIndiaLatest NewsNewsPolitics

സിന്ധു നദീജല ഉടമ്പടി: ഇന്ത്യയുടെ നിലപാട് ശരിവെച്ച് ലോകബാങ്ക് പിന്‍വാങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ലോക ബാങ്ക് ഇടപെടില്ലെന്ന് പ്രഖ്യാപിച്ചു. സഹായിയായി മാത്രമേ തങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നും അതിന് മീതെ വേറൊന്നും ചെയ്യാൻ കഴിയില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ലോക ബാങ്കിന് ഇടപെടാനുള്ള അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അജയ് ബംഗ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റായാണെന്നും അജയ് ബംഗ പറഞ്ഞു.

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ കേസിനടുത്ത് ബംഗയുടെ സന്ദർശനം നടന്നതിനെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ചിലർ വ്യാഖ്യാനിച്ചിരുന്നുവെങ്കിലും, ഉത്തർപ്രദേശിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള പഠനമാണ് സന്ദർശനത്തിന്റെ ഉദ്ദേശമെന്നതാണ് ഔദ്യോഗിക വിശദീകരണം.

1960ൽ സിന്ധു നദിയും പോഷക നദികളും ഉൾപ്പെടെ ജല വിഭവങ്ങൾ പങ്കിടാൻ ഇന്ത്യയും പാക്കിസ്താനും ഒപ്പുവച്ച കരാറിൽ ലോക ബാങ്കിന്റെ പങ്ക് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ, അതിന് അതിരുകൾ ഉണ്ടെന്നും അതിൽ നിന്ന് പുറത്തു കടക്കാൻ കഴിയില്ലെന്നുമാണ് ലോക ബാങ്കിന്റെ നിലപാട്.

ഇന്ത്യയുടെ പുതിയ നടപടി ലോക രാജ്യങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന നീക്കമായിട്ടുണ്ട്.

Show More

Related Articles

Back to top button