AmericaIndiaLatest NewsOther CountriesPolitics

ട്രംപ് പറഞ്ഞതല്ല; ഇന്ത്യയെ പിന്തുണച്ചും പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും പറയുന്ന വീഡിയോ വ്യാജം.

ന്യൂഡല്‍ഹി: ഇന്ത്യയുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പാകിസ്ഥാനെ ഇല്ലാതാക്കുമെന്നു ഡോണള്‍ഡ് ട്രംപ് പറഞ്ഞിട്ടില്ലെന്ന് വ്യക്തം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് പ്രചരണം. എന്നാല്‍ ഈ വീഡിയോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണ്.

യുദ്ധം വേണ്ട, സമാധാനം വേണമെന്ന് പറഞ്ഞിട്ടും പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നും പാകിസ്ഥാനെ ഇല്ലാതാക്കുമെന്നും ചൈനയ്ക്കും മുന്നറിയിപ്പാണെന്നും വീഡിയോയില്‍ കാണപ്പെടുന്നു. എന്നാല്‍ ട്രംപ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വിഡിയോയുടെ ഉള്ളടക്കം 100% വ്യാജമാണെന്നും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബ്ബില്‍ സംസാരിച്ച ട്രംപ്, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ, നികുതി ഇളവുകള്‍, വ്യാപാര പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് സംസാരിച്ചത്. ഇതാണ് എഐ ഉപയോഗിച്ച് India-Pak യുദ്ധവുമായി ബന്ധപ്പെടുത്തി മാറ്റം വരുത്തിയത്.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ യുഎസിന് നിഷ്പക്ഷ നിലപാടാണുള്ളതെന്നും ഇന്ത്യയെയോ പാകിസ്ഥാനെയോ താന്‍ അനുകൂലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളെയും സംഘര്‍ഷം കുറയ്ക്കാന്‍ ആഹ്വാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ വ്യാജ പ്രസ്താവനകളും വീഡിയോയും പിറവിയെടുത്തത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button