ഗാസയുടെ നില അത്യന്തം ഗുരുതരം; അടുത്ത മാസം ആശ്വാസം പ്രതീക്ഷിക്കുന്നു – ട്രംപ്

വാഷിംഗ്ടണ്‍: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം അതീവ തീവ്രതയിലേക്ക് നീങ്ങുന്നതിനിടെ, ഗാസയില്‍ കടുത്ത ഭക്ഷ്യക്ഷാമം തുടരുന്നതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി. നിരവധി പേര്‍ പട്ടിണിയിലാണെന്നും അതില്‍ നിന്ന് രക്ഷ നേടാനുള്ള ശ്രമങ്ങള്‍ ത്വരിതമാക്കേണ്ടതിനുള്ള ആവിശ്യവും അദ്ദേഹം ഉന്നയിച്ചു.
“ഗാസയില്‍ ധാരാളം ആളുകള്‍ പട്ടിണിയിലാണ്. അതിനാല്‍ നമ്മള്‍ ഇരുവശത്തെയും നോക്കണം. പക്ഷേ, അടുത്ത മാസം ധാരാളം നല്ല കാര്യങ്ങള്‍ നടക്കാന്‍ പോകുന്നു. പലസ്തീനികളെ സഹായിക്കേണ്ടതുണ്ട്. നാം നല്ല ജോലി ചെയ്യാന്‍ പോകുന്നു,” എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.
മാറുന്ന യുദ്ധവ്യതിയാനങ്ങള്‍ ഗാസയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തുപൊളിക്കുകയാണ്. ഇസ്രായേലിന്‍റെ നിയന്ത്രണത്തിലൂടെ മാര്‍ച്ച് രണ്ടിന് ശേഷം ഗാസയിലേക്കുള്ള സഹായങ്ങള്‍ പൂര്‍ണ്ണമായി തടയപ്പെട്ടതോടെയാണ് ഭക്ഷ്യാഹാരക്ഷാമം ഏറെ ഗുരുതരമായതെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അതിര്‍ത്തികള്‍ ഇപ്പോഴും അടച്ചതിനെ തുടര്‍ന്ന് ഭക്ഷണവും വൈദ്യസഹായവും ലഭ്യമാകാതെ നിരവധി പേര്‍ ദുരിതത്തില്‍ കഴിയുന്നു.
ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (IPC) മെയ് 12ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, 4.7 ലക്ഷം ആളുകള്‍ അതിമാരകമായ പട്ടിണിയില്‍ കഴിയുന്നുവെന്നും, മുഴുവന്‍ ജനങ്ങളും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും വ്യക്തമാക്കുന്നു. 71,000 കുട്ടികളും 17,000 അമ്മമാരും അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെടുന്ന നിലയിലാണ്.
ഇതു പോലെ തുടരുകയാണെങ്കില്‍ പോഷകാഹാരക്കുറവും ആരോഗ്യസംഭവങ്ങളുമാണ് ഗാസയെ ബാധിക്കാനിരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് യുഎസ് പ്രസിഡന്റിന്‍റെ പ്രഖ്യാപനം ആശ്വാസമായി കണക്കാക്കപ്പെടുന്നത്. ഗാസയിലെ ജനങ്ങള്‍ക്കായി അന്താരാഷ്ട്ര സമൂഹം കൂടുതൽ ശക്തമായി മുന്നോട്ടുവരണമെന്നതാണ്