ഓക്‌ലഹോമയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സിറ്റി മാനേജർക്ക് 50 വർഷം തടവ്

ഓക്‌ലഹോമ: വെതർഫോർഡിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ പാർക്ക്‌സ് ആൻഡ് റിക്രിയേഷൻ സിറ്റിയംഗം ടോഡ് ഇയർപ്പിന് 50 വർഷം തടവ് ശിക്ഷ വിധിച്ചു. ഇയാൾക്ക് 35 വർഷം കർശനമായി ജയിലിൽ കഴിയേണ്ടതുണ്ടായിരിക്കും, ശേഷിക്കുന്ന 15 വർഷം സസ്പെൻഡ് ചെയ്തിരിക്കുന്നു. തടവ് പൂര്‍ത്തിയാക്കിയ ശേഷം ഇയർപ്പ് ലൈംഗിക കുറ്റവാളിയായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടതായിരിക്കും.
2024 ജനുവരി 18ന് വെതർഫോർഡ് പൊലീസ് ആരംഭിച്ച അന്വേഷണത്തിലാണ് ഇയർപ്പിന്റെ ക്രിമിനൽ പ്രവർത്തികൾ പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ഡ്രൈവിങ് വിദ്യാഭ്യാസ ഇൻസ്ട്രക്ടറായി സേവനം ചെയ്തിരുന്നു എന്നതാണ് ഈ കേസിന്റെ ഗൗരവം കൂട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിൽ പ്രകാരം, പ്രായപൂർത്തിയാകാത്തയാളുമായി ലൈംഗികതയ്ക്കനുകൂലമായ ആശയവിനിമയം നടത്തൽ, അനധികൃത ലാഭത്തിനായി പദ്ധതി ആസൂത്രണം ചെയ്യൽ, സ്‌കൂളിന്റെ 1,000 അടി പരിധിയിൽ വേശ്യാവൃത്തിക്ക് ആഹ്വാനം ചെയ്യൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഇയർക്കെതിരെ ചുമത്തപ്പെട്ടു.
ഒടുവിൽ നടത്തിയ വിചാരണയിൽ, എല്ലാ തെളിവുകളും പരിഗണിച്ച ശേഷം കോടതി 50 വർഷം തടവ് ശിക്ഷയാണ് വിധിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്കെതിരായ ക്രൂരതകൾക്കെതിരെ നിയമം കടുത്ത നിലപാടെടുക്കുന്നുവെന്നതിന് ഈ കേസും തെളിവാണ്.