ന്യൂ കോവിഡ് വകഭേദം ‘നിംബസ്’ വ്യാപിക്കുന്നു:

ലോകമെമ്പാടും, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിലും, യുകെയിലും യുഎസിലും പുതിയ കൊവിഡ് വകഭേദമായ ‘നിംബസ്’ (NB.1.8.1) വേഗത്തിൽ പടരുകയാണ്. ഒമിക്രോൺ വകഭേദത്തിന്റെ ഉപവിഭാഗമായ ഈ വകഭേദം, തൊണ്ടയിൽ കനത്ത വേദന ഉണ്ടാക്കുന്നു. ഇത് ‘റേസർ ബ്ലേഡ് ത്രോട്ട്’ എന്നറിയപ്പെടുന്നു.
ഗ്ലാസ് കഷണങ്ങൾ വിഴുങ്ങിയത് പോലെ അസഹ്യമായ തൊണ്ടവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. കൂടാതെ പനി, ചുമ, മണം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ, വിശപ്പില്ലായ്മ, ശരീര വേദന എന്നിവയും ഉണ്ടാകാറുണ്ട്. ഇന്ത്യയിലും കോവിഡ് കേസുകളിൽ ചെറിയ വർധനവാണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കേസുകൾ കൂടുതലാണ്.
ഇന്ത്യയിൽ മൊത്തത്തിലുള്ള കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമാണെന്ന് ഐസിഎംആർ അറിയിച്ചു. കേരളത്തിൽ ഇപ്പോൾ ഏകദേശം 1,184 സജീവ കേസുകളാണ് ഉള്ളത്. സിംഗപ്പൂർ, ഹോങ്കോങ് തുടങ്ങിയ ചില ഏഷ്യൻ രാജ്യങ്ങളിലും ‘IN.1’ വകഭേദവും അതിന്റെ ഉപവിഭാഗങ്ങളായ LF.7, NB.1.8 എന്നിവയും വ്യാപകമായി കാണപ്പെടുന്നു. സിംഗപ്പൂരിൽ BOLO ENO വകഭേദം 28 ശതമാനത്തോളം വർദ്ധനവോടെ കാണപ്പെടുന്നു.
കൂടുതൽ വകഭേദങ്ങൾ വന്നാലും കോവിഡ് കേസുകൾ കുറയുകയാണെങ്കിലും, ആരോഗ്യ വകുപ്പും വിദഗ്ധരും പൊതുജനങ്ങളെ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ മുൻകരുതലുകൾ എടുത്ത് രോഗം പടരുന്നത് തടയേണ്ടതുണ്ട്. പനി, ചുമ, തൊണ്ടവേദന പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം.
കോവിഡ് വാക്സിനേഷൻ തുടരും, ബൂസ്റ്റർ ഡോസുകളും എടുത്ത് രോഗത്തിൽ നിന്നും ഗുരുതര അവസ്ഥകളിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം. പുതിയ വകഭേദങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടുമ്പോൾ പൊതുജനങ്ങളെ അറിയിക്കും എന്നും അധികൃതർ അറിയിച്ചു.