ഹെഡ്ലൈൻ: യുഡിഎഫ് പരിഗണിച്ചാൽ ബേപ്പൂരിൽ മത്സരിക്കാം; നിലപാട് വ്യക്തമാക്കി പി.വി. അൻവർ

മലപ്പുറം: താനും യുഡിഎഫും ഒരേ ലക്ഷ്യത്തിനായാണ് പ്രവർത്തിക്കുന്നതെന്നും, യുഡിഎഫ് തന്നെ പരിഗണിക്കുകയാണെങ്കിൽ ബേപ്പൂരിൽ നിന്ന് മത്സരിക്കാനില്ലാത്തതല്ലെന്ന് രാഷ്ട്രീയ നേതാവ് പി.വി. അൻവർ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് പിന്നാലെ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് അൻവർ യുഡിഎഫ് പ്രവേശനത്തിന്റെ സാധ്യതകൾ തുറന്ന് പറഞ്ഞത്.
“പിണറായിസത്തിനും മരുമോൺ സിങ്കിത്വത്തിനുമെതിരെയാണ് ജനവിധി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം തകർന്നുവീണു. ജനങ്ങൾ കൊടുത്ത മറുപടി താൻ നേടിയ 20,000 വോട്ടുകളിലാണെന്നും അൻവർ വ്യക്തമാക്കി. 2000 വോട്ട് കിട്ടുമെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ടിഎംസിയുടെ നിലപാട് വ്യക്തമാണ്: മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് മലയോര ജില്ല രൂപീകരിക്കുക, വികസന-വിഭവ വിതരണ വിഷയങ്ങളിൽ നീതി ഉറപ്പാക്കുക — ഈ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ യുഡിഎഫ് മുന്നണിയിൽ ചേരും എന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മുണ്ടേരി–വയനാട് പാത യാഥാർഥ്യമാക്കണം, പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം, അംഗങ്ങൾക്ക് പെൻഷൻ നിർത്തണം, ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
“വിഡി സതീശനോട് എനിക്കെതിര്‍പ്പില്ല. എതിര്‍പ്പുണ്ടായത് എന്നോട് യുഡിഎഫ് എടുത്ത സമീപനം മൂലമാണ്. പിണറായി വിജയൻ വോട്ട് വേട്ടക്കായി വര്‍ഗീയത പ്രചരിപ്പിച്ചു. വെള്ളാപ്പള്ളി തന്നെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം വര്‍ഗീയ പരാമർശം നടത്തി” – അൻവർ ആരോപിച്ചു.
യുഡിഎഫ് നേടേണ്ട 10,000 വോട്ടുകൾ സ്വരാജിന് പോയെന്നും, താൻ വെല്ലുവിളിച്ചതിന്റെ പേരിലാണ് യുഡിഎഫ് സ്വന്തമായി എടുത്തില്ലെന്ന പ്രചാരണം തെറ്റാണെന്നും അൻവർ വ്യക്തമാക്കി. “ഞാൻ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ അവഹേളിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് മത്സരിച്ചത്. ആരും എന്റെ കൂടെയായിരുന്നില്ല” – അദ്ദേഹം തുറന്നു പറഞ്ഞു.
“യുഡിഎഫ് തന്നെ പുറംകാൽകൊണ്ടാണ് തള്ളിയത്. അതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞത്. ഇനി എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് മുന്നോട്ട് പോവണം. മലയോര-കടലോര മേഖലകളുടെ സംരക്ഷണ ചുമതല യുഡിഎഫ് ഏറ്റെടുക്കണം. അങ്ങനെയാകുമ്പോൾ മാത്രമേ പിണറായി വിജയനെ താഴെയിറക്കാൻ കഴിയൂ” – അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണിയിൽ ചേരാൻ തയ്യാറാണ്, എന്നാൽ യുഡിഎഫ് ആവശ്യങ്ങൾ അംഗീകരിക്കണം, വ്യക്തമായ ധാരണ വേണം – ഇതാണ് പി.വി. അൻവറിന്റെ അവലംബം.