വാഷിംഗ്‌ടൺ ഡി സി:ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വൻനാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്.
ഇറാനിലെ 15,000-ത്തിലധികം സൈനിക ലക്ഷ്യസ്ഥാനങ്ങൾ സഖ്യസേന തകർത്തു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ 90 ശതമാനവും ഡ്രോൺ ശേഷിയുടെ 95 ശതമാനവും നശിപ്പിക്കപ്പെട്ടതായി പെന്റഗൺ അറിയിച്ചു.
ഇറാന്റെ പരമോന്നത നേതാവ് മോജ്‌താബ ഖമേനിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം നിലവിൽ ഭൂഗർഭ അറയിൽ ഒളിവിലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു.
ഇറാന്റെ പ്രതിരോധ കമ്പനികളെയും സൈനിക ഫാക്ടറികളെയും പൂർണ്ണമായി നശിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ ഭരണകൂടത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
യുദ്ധം കാരണം എണ്ണവില വർദ്ധിക്കുന്നത് തടയാൻ റഷ്യൻ എണ്ണക്കമ്പനികൾക്ക് മേലുള്ള ഉപരോധം കുറയ്ക്കാൻ ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്.
തലസ്ഥാനമായ ടെഹ്‌റാനിൽ വൻ സ്ഫോടനങ്ങൾ തുടരുകയാണ്. ഇറാഖിൽ യുഎസ് വിമാനം തകർന്ന് നാല് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
പി പി ചെറിയാൻ














































