AmericaIndiaLatest NewsNewsPolitics

ഡോളാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും ഇടിവിൽ

മുംബൈ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണിയുടെ തകർച്ച തുടർന്നു. നാലാം ദിവസവും വ്യാപാരം നഷ്ടത്തിലാവുകയും, നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കൽ ലെവലിന് താഴെ പോകുകയും ചെയ്തു.

ബിഎസ്ഇ സെൻസെക്‌സ് 548 പോയിന്റ് നഷ്ടത്തോടെ 77,311ലും, നിഫ്റ്റി 178 പോയിന്റ് താഴ്ന്ന് ക്ലോസ് ചെയ്യുകയും ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്‌സ് 750ലധികം പോയിന്റ് വരെ ഇടിഞ്ഞിരുന്നു.

പ്രധാന നഷ്ടം നേരിട്ട ഓഹരികൾ

  • ട്രെൻഡ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, സൊമാറ്റോ, ടൈറ്റൻ, ബജാജ് ഫിനാൻസ്, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്
  • ബാങ്കിങ്, മെറ്റൽ, എണ്ണ ഓഹരികളിലാണ് വിൽപ്പന സമ്മർദ്ദം കൂടുതൽ ഉണ്ടായത്

നേട്ടം നേടിയ ഓഹരികൾ

  • ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്

യുഎസ് താരിഫ് ഭീഷണി വിപണിയെ ബാധിച്ചെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. നിക്ഷേപകർ കരുതലോടെയാണ് ഇടപെടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്ന പ്രവണതയും ഉയർന്നതായി വിലയിരുത്തുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button