FeaturedLatest NewsNews

വയനാട്ടിലെ ഉരുള്‍പൊട്ടലിൽ 63 മരണം: ദുരന്തം തുടരുന്നു

വയനാട്: വയനാട്ടിലെ മുണ്ടകൈയും ചൂരല്‍മലയും തകര്‍ത്ത് പ്രളയവും ഉരുള്‍പൊട്ടലും ആഗോള ദുരന്തമാക്കി മാറ്റി. ഇതുവരെ 63പേര്‍ മരണമടഞ്ഞു, നിരവധി പേർ കാണാതായിട്ടുണ്ട്. മരണസംഖ്യ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. 43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ വിവിധ ആശുപത്രികളിലായാണ് കണ്ടെത്തിയിട്ടുള്ളത്. 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളടക്കം 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ 20 മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തി. ആദ്യ ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടെങ്കിലും, വീണ്ടും ശ്രമം നടത്താനിരിക്കുന്നതായി അധികൃതർ അറിയിച്ചു.മുണ്ടകൈയില്‍ പാലം തകര്‍ന്നതിനാൽ രക്ഷാപ്രവര്‍ത്തകര്‍ക്ക് 11 മണിക്കൂറിന് ശേഷമാണ് എത്താൻ കഴിഞ്ഞത്.

അതിസാഹസികമായി മറുകരയിലെത്തിയ രക്ഷാസംഘം ചെളിയില്‍ പെട്ട് പെട്ടയാളെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ എന്‍ഡിആര്‍എഫ് സംഘം മറുകരയിലേയ്ക്ക് മാറ്റി. മുണ്ടകൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേർ കുടുങ്ങിക്കിടക്കുന്നു. കുന്നിന്റെ മുകളില്‍ 150 പേരും, റിസോര്‍ട്ടില്‍ 100 പേരുമാണ്. വെള്ളത്തില്‍ നിന്ന് രക്ഷിച്ച മൂന്ന് പേരുടെയും നില ഗുരുതരമാണ്. ദുരന്തത്തില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ് ബാധിതരായത്.

50 വീടുകൾ തകര്‍ന്നതായും, മുണ്ടകൈയില്‍ ബാക്കിയുള്ളത് 10 വീടുകൾ മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു. മസ്ജിദ് തകര്‍ന്നതിനാൽ, ഉസ്താദിനെയും മറ്റ് ചിലരെയും കാണാനില്ലെന്നും നാട്ടുകാർ അറിയിച്ചു.

Show More

Related Articles

Back to top button