CinemaLifeStyleNewsPolitics

ഹേമ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞതെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടമെന്നും വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോട്ടവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

“മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞു എല്ലാവരെയും തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടരുതെന്ന് കമ്മീഷൻ അറിയിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും, കമ്മീഷൻ നൽകിയ കത്തിൽ അതുപറയുന്നില്ല,” സതീശൻ പറഞ്ഞു.

“കമ്മീഷന്റെ കത്ത് ദുര്‍വ്യാഖ്യാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണം,” വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ലൈംഗിക പീഡന കേസുകളിൽ ഇരകളുടെ പേരുകൾ വെളിപ്പെടുത്തരുതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് ഹേമ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് തടസ്സമല്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

“പോക്സോ നിയമ പ്രകാരം കേസെടുക്കേണ്ട പ്രതികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ ഉണ്ട്. ഈ റിപ്പോർട്ട് ലഭിച്ചിട്ട് നാലര വർഷം കഴിയുമ്പോഴും, ഇതുവരെ അന്വേഷണം നടത്താത്തതിലൂടെ സർക്കാരിന്റെ നിഷ്ക്രിയത്വമാണ് തെളിയുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

“വളരെ വലിയവരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കണം. സർക്കാരിന്റെ നിലപാട് നിയമപരമായ തടസ്സങ്ങൾ ഒന്നുമില്ലെന്നും, കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.”

Show More

Related Articles

Back to top button