CinemaKeralaLatest NewsNews

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തുന്ന കോണ്‍ക്ലേവ് തട്ടിപ്പെന്ന് വി.ഡി. സതീശന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോണ്‍ക്ലേവ് നടത്തരുതെന്നും, നടത്തിയാല്‍ പ്രതിപക്ഷം അത് തടയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി. നാലര വര്‍ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മറച്ചുവെച്ചത് ഗുരുതരമായ കുറ്റമാണെന്ന് സതീശന്‍ ആരോപിച്ചു.

“സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഇപ്പോഴത്തെ നടപടികള്‍ തെളിയിക്കുന്നു,” സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഡബ്ല്യു സി സിയും (വനിത കമ്മിഷന്‍) പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതായി സതീശന്‍ കൂട്ടിച്ചേര്‍ത്തു. “ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയ കോണ്‍ക്ലേവ് സ്ത്രീത്വത്തിന് എതിരാണ്. ഇരകളുടെ മൊഴികളുടെ അടിസ്ഥാനത്തിലായാണ് റിപ്പോര്ട്ട് തയ്യാറാക്കിയതെങ്കിലും കേസെടുക്കാന്‍ സര്‍ക്കാര്‍ തന്നെ മടിക്കുന്നതായി വ്യക്തമാണു,” സതീശന്‍ പറഞ്ഞു.

ഗണേഷ്‌കുമാറിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം വേണമെന്നും, സ്ത്രീ സുരക്ഷ വിഷയമാണിതെന്നും, സര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന കോണ്‍ക്ലേവ് തട്ടിപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show More

Related Articles

Back to top button