AmericaFeaturedNews

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ്-കമല ഹാരിസ് ആദ്യ സംവാദത്തിൽ മറുപടി പൊരിയുന്നു

വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസും തമ്മിലുള്ള ആദ്യ സംവാദം ആരംഭിച്ചു. സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ചർച്ചകളോടെയാണ് സംവാദത്തിന് തുടക്കമായത്.

പ്രസിഡന്റായാൽ ചെറുകിട സംരംഭകർക്ക് 50,000 ഡോളർ നികുതി ഇളവ് നൽകുമെന്നാണ് കമല ഹാരിസിന്റെ ആദ്യ പ്രഖ്യാപനം. തന്റെ നികുതിയിളവുകൾ ട്രംപിനെപ്പോലെ വലിയ ബിസിനസ്സുകാർക്കു വേണ്ടിയല്ല, പൊതുപ്രവർത്തകർക്കായിരിക്കും, ഹാരിസ് വ്യക്തമാക്കി.

ട്രംപ് അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറുമ്പോൾ അമേരിക്കയുടെ സാമ്പത്തിക മേഖല മോശം അവസ്ഥയിലായിരുന്നുവെന്നും, അതു കൈകാര്യം ചെയ്യുന്നതിനായി ബൈഡൻ സർക്കാർ വലിയ പ്രയത്‌നങ്ങൾ നടത്തിയതാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.

എന്നാൽ ട്രംപ്, സാമ്പത്തിക നയങ്ങൾ വിദഗ്ധർ അംഗീകരിച്ചതാണെന്നും, അമേരിക്കയുടെ വികസനവും ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് മുന്നോട്ടുവെച്ചതെന്നും മറുപടിയായി പറഞ്ഞു.

കമലയ്ക്ക് യാതൊരു സാമ്പത്തിക നയവും ഇല്ലെന്നും, ബൈഡന്റെ നയം കമല പിന്തുടരുന്നത് അമേരിക്കയെ തകർക്കാനുള്ള നീക്കമാണെന്നും ട്രംപ് വിമർശിച്ചു. കൂടാതെ, കമലയുടെ പിതാവ് മാർക്‌സിസ്റ്റ് പ്രൊഫസറായിരുന്നുവെന്ന് ആരോപിച്ച്, കമലയെ വ്യക്തിപരമായി ആക്രമിച്ചു.

വാക്കുകളുടെ ശക്തി കൊണ്ട് ആദ്യ സംവാദം ശക്തമാക്കി ഇരുവരും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button