FeaturedGlobalNews

ഇസ്രായേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍: ബെയ്റൂട്ടില്‍ വ്യോമാക്രമണം, ഗാസയില്‍ 26 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഒക്ടോബര്‍ 7 ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്, ഇസ്രായേല്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കി. ഞായറാഴ്ച ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലേക്ക് ഇസ്രായേല്‍ വ്യോമാക്രമണം തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ബെയ്റൂട്ടിലെ ഹിസ്ബുള്ള ഭീകരരുടെ ലക്ഷ്യങ്ങളും ആയുധ സംഭരണ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

അതേസമയം, ഗാസ മുനമ്പില്‍ ഞായറാഴ്ച നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ഭീകരര്‍ക്കെതിരായ കൃത്യമായ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേല്‍ പ്രതികരിച്ചു.

ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും വിവരങ്ങളുണ്ട്. അതേസമയം, ഹൈഫയുടെ തെക്ക് ഭാഗത്തുള്ള സൈനിക താവളത്തില്‍ ‘ഫാഡി 1’ മിസൈലുകള്‍ ഉപയോഗിച്ച് തങ്ങള്‍ ആക്രമണം നടത്തിയതായും 10 പേര്‍ക്ക് പരിക്കേറ്റതായും ഹിസ്ബുള്ള വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേല്‍ പട്ടണങ്ങള്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അതിനു പിന്നാലെ ലെബനീസ് അതിര്‍ത്തിയിലും ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചു. ഇതുവരെ ഗാസയില്‍ 41,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button