25 വർഷത്തിനുശേഷം തട്ടിക്കൊണ്ടുപോയ യുവതിയെ മെക്സിക്കോയിൽ കണ്ടെത്തി

കണക്ടിക്കട്ട്: ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ആൻഡ്രിയ മിഷേൽ റെയ്‌സിനെ കണക്റ്റിക്കട്ട് പോലീസ് മെക്സിക്കോയിൽ കണ്ടെത്തി. 1999-ൽ ന്യൂ ഹാവനിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യുമ്പോൾ ആൻഡ്രിയയ്ക്ക് വെറും 23 മാസം പ്രായമായായിരുന്നു.
ഇപ്പോൾ 27 വയസ്സായ ആൻഡ്രിയയെ അതിന്റെ അ മ്മയായ റോസ് ടെനോറിയോ തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം രാജ്യം വിട്ട റോസ് മെക്സിക്കോയിൽ ഒളിവിൽ കഴിയുകയായിരുന്നു.
മധ്യ മെക്സിക്കോയിലെ പ്യൂബ്ല നഗരത്തിൽ നിന്നാണ് അന്വേഷണ സംഘത്തിന് ആൻഡ്രിയയെ കണ്ടെത്താൻ കഴിഞ്ഞത്. കാണാതായവരെ കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക പോലീസ് യൂണിറ്റ് 2023-ൽ കേസ് വീണ്ടും തുറന്നതോടെയാണ് അന്വേഷണത്തിന് പുതിയ ദിശ കിട്ടിയത്.
വിവിധ അഭിമുഖങ്ങൾ, സെർച്ച് വാറണ്ടുകൾ, സോഷ്യൽ മീഡിയ സംബന്ധിച്ച തെളിവുകൾ എന്നിവയെ അടിസ്ഥാനമാക്കി, കുട്ടിയെ അമ്മയാണ് അപഹരിച്ചതെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തി. കുട്ടി അച്ഛന്റെ സംരക്ഷണയിലായിരുന്ന സമയത്താണ് റോസ് അവളെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്യൂബ്ലയിൽ ഇവർ ഒളിവിൽ കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.
ഡിഎൻഎ പരിശോധന നടത്തുകയും ഡിഎൻഎ പരിശോധനാ കമ്പനി ഒത്രാമിന്റെ സഹായത്തോടെ ആൻഡ്രിയയും അച്ഛനും തമ്മിലുള്ള ബന്ധം ഉറപ്പാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇരുപത്തിയഞ്ച് വർഷത്തിനുശേഷം പിതാവിനും മകളും തമ്മിലുള്ള ബന്ധം വീണ്ടും സ്ഥാപിക്കാൻ കഴിഞ്ഞത്.
ആൻഡ്രിയയുടെ പിതാവിന്റെ തിരിച്ചറിയൽ വെളിപ്പെടുത്തിയിട്ടില്ല. തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന അഭ്യർത്ഥന പിതാവ് മുന്നോട്ടുവച്ചതാണെന്ന് പോലീസ് അറിയിച്ചു.
2009-ൽ, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നാഷണൽ മിസ്സിംഗ് ആൻഡ് അൺഐഡന്റിഫൈഡ് പേഴ്‌സൺസ് സിസ്റ്റം പ്രകാരം, ആൻഡ്രിയയുടെ അമ്മയ്‌ക്കെതിരെ കസ്റ്റഡി ഇടപെടലിനുള്ള കുറ്റകരമായ വാറണ്ട് പുറപ്പെടുവിച്ചിരുന്നു