BlogIndiaLatest NewsNewsOther CountriesPolitics

പാകിസ്ഥാനെക്കാള്‍ ഭീഷണിയായിരിക്കുന്നത് ചൈനയെന്ന് യുഎസ് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ആണവായുധശക്തിയില്‍ ഇന്ത്യയും പാകിസ്ഥാനും സമാന ശക്തികളാണെന്നു യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ഇരുരാജ്യങ്ങളുടെയും പക്കല്‍ ഏകദേശം 170 ആണവായുധങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പാകിസ്ഥാനെക്കാള്‍ വലിയ ഭീഷണിയായി ഇന്ത്യയ്ക്ക് നിലവില്‍ ചൈനയാണെന്നാണ് യുഎസ് വിലയിരുത്തുന്നത്.

പാകിസ്ഥാന് ആണവായുധ സജ്ജീകരണം ലഭിച്ചതില്‍ പ്രധാന പങ്ക് ചൈനക്കാണെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടനുസരിച്ച്, പാകിസ്ഥാന്‍ ഒരു ഭീഷണിയായിരിക്കുമ്പോഴും, അതിനെ അനുബന്ധ സുരക്ഷാ പ്രശ്നമായി മാത്രമേ കണക്കാക്കുന്നുള്ളൂ. എന്നാല്‍ ചൈനയെ ഇന്ത്യ പ്രധാന എതിരാളിയായി കാണുന്നു.

അതേസമയം, പാകിസ്ഥാന്‍ ഇന്ത്യയെ തന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി കാണുന്നതായി യുഎസ് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നു. ചൈനീസ് സ്വാധീനത്തെ ചെറുക്കാനും ആഗോളതലത്തില്‍ പ്രതിരോധ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഇന്ത്യ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സഹകരണങ്ങള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുകയാണെന്നും യുഎസ് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.

Show More

Related Articles

Back to top button